Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നല്ലകാലം, സർക്കാരുകൾക്കും എണ്ണക്കന്പനികൾക്കും
Monday, March 20, 2023 11:13 PM IST
യുപിഎ ഭരണകാലത്ത് കാളവണ്ടിയിൽ കയറി സമരം ചെയ്തുകൊണ്ടിരുന്ന അണികളും 50 രൂപയ്ക്കു പെട്രോളും ഡീസലും കിട്ടിയാൽ കുഴപ്പമുണ്ടോയെന്നു ചോദിച്ച നേതാക്കളുമൊക്കെ ഒരക്ഷരം ഉരിയാടുന്നില്ല. വല്ലതും ചോദിച്ചാൽ വികസനത്തിന്റെയും കക്കൂസ് പണിയുടെയും
പരസ്യഗാനം ആലപിക്കും.
നാട്ടുകാർക്കു നയാപൈസയുടെ പ്രയോജനമില്ലെങ്കിലും ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില സമീപകാലത്തെ ഏറ്റവും താഴ്ചയിലാണ്. ക്രൂഡ് ഓയിൽ വില വർധിക്കുന്പോൾ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും ക്രൂഡ് വില കുറയുന്പോൾ നികുതി വർധിപ്പിച്ചോ പഴയ നഷ്ടത്തിന്റെ കണക്കു പറഞ്ഞോ വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന രീതി നാട്ടുനടപ്പായി. എതിർത്തിട്ടു കാര്യമില്ലെന്നു തീരുമാനിച്ചു പ്രതിപക്ഷവും മാളത്തിലൊളിച്ചു. അങ്ങനെ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനയിൽ പൊറുതിമുട്ടിയ സാധാരണക്കാർ തങ്ങളുടെ ഗതികേടുകൾക്കൊപ്പം ഏതുവിധേനയും ജീവിക്കാനുള്ള പരിശീലനത്തിലാണ്.
വിശക്കുന്ന കുഞ്ഞാണെങ്കിലും കരഞ്ഞു തളർന്നുകഴിയുന്പോൾ ഉറങ്ങിക്കൊള്ളുമെന്ന കേന്ദ്രബുദ്ധി കൊള്ളാമെന്നു സംസ്ഥാന സർക്കാരിനും തോന്നി. കേന്ദ്രസർക്കാരിനെ പഴി പറയുകയും ഒപ്പം വീതംപറ്റുകയും ചെയ്തിരുന്നവർ ഇപ്പോഴിതാ സ്വന്തം നിലയ്ക്കുള്ള കൊള്ളയും തുടങ്ങിയിരിക്കുന്നു. സംസ്ഥാനം വർധിപ്പിച്ച രണ്ടുരൂപ ഏപ്രിൽ ഒന്നു മുതൽ കൊടുത്തു തുടങ്ങാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 72 ഡോളർവരെ കുറഞ്ഞു. പക്ഷേ നാട്ടിൽ പെട്രോളിന് 106.29 രൂപയും ഡീസലിന് 95 രൂപയും കൊടുക്കണം. 2014ൽ യുപിഎ സർക്കാർ അധികാരമൊഴിഞ്ഞ മേയ് മാസത്തിൽ ക്രൂഡ് ഓയിൽ വില 108 ഡോളർ ആയിരിക്കെ രാജ്യത്തെ പെട്രോള്‍ വില ഡൽഹിയില്‍ 71.41 രൂപയും ഡീസല്‍ വില 49 രൂപയും മാത്രമായിരുന്നു. എന്നിട്ടും ജനങ്ങളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് നാടുനീളെ സമരം നടത്തിക്കൊണ്ടിരുന്ന ബിജെപി അധികാരത്തിലെത്തിയതോടെ കളം മാറ്റിച്ചവിട്ടി. പിന്നീടുണ്ടായതു ചരിത്രമാണ്. ക്രൂഡ് ഓയിലിന്റെ ആഗോളവില കുറയുകയും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ വില കുത്തനെ കൂടുകയും ചെയ്തു.
മറ്റൊരു താരതമ്യംകൂടി നടത്തിയാൽ, എത്ര മനുഷ്യത്വരഹിതമാണ് ഇപ്പോഴത്തെ സർക്കാരിന്റെ നടപടിയെന്നു വ്യക്തമാകും. ക്രൂഡ് ഓയിൽ വില ഏറ്റവും കൂടിയ 2008 ജൂലൈയിൽ ബാരലിന് 148.93 ഡോളറായിരുന്നു ആഗോള വില. പക്ഷേ, അന്നുപോലും ഒരു ലിറ്റർ പെട്രോളിന് 50 രൂപയും ഡീസലിന് 35 രൂപയുമായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. അന്നത്തേതിന്റെ പകുതി വില പോലും ഇന്നു ക്രൂഡ് ഓയിലിന് ഇല്ലെങ്കിലും പെട്രോളിന് ഇരട്ടിയിലേറെയും ഡീസലിനും പാചകവാതകത്തിനുമൊക്കെ പല മടങ്ങുമായി. നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരാഴ്ചയ്ക്കകം 10 പൈസ വർധിപ്പിച്ചുകൊണ്ടു തുടങ്ങിയ വർധനയാണ് രാജ്യത്തെ കുടുംബങ്ങളുടെ ബജറ്റും കണക്കുകൂട്ടലുകളുമെല്ലാം അട്ടിമറിച്ചുകൊണ്ട് കൊള്ളവിലയിലെത്തിയിരിക്കുന്നത്. യുപിഎ ഭരണകാലത്ത് കാളവണ്ടിയിൽ കയറി സമരം ചെയ്തുകൊണ്ടിരുന്ന അണികളും 50 രൂപയ്ക്കു പെട്രോളും ഡീസലും കിട്ടിയാൽ കുഴപ്പമുണ്ടോയെന്നു ചോദിച്ച നേതാക്കളുമൊക്കെ ഒരക്ഷരം ഉരിയാടുന്നില്ല. വല്ലതും ചോദിച്ചാൽ വികസനത്തിന്റെയും കക്കൂസ് പണിയുടെയും പരസ്യഗാനം ആലപിക്കും.
ഇന്ധനവില വർധനവിന്റെ പേരിൽ ബിജെപിയെ കടിച്ചുകീറിക്കൊണ്ടിരുന്ന സംസ്ഥാന ഭരണകർത്താക്കളും ജനങ്ങളുടെ ദുരിതം കൂട്ടി രണ്ടു രൂപ വർധിപ്പിച്ചു. ഏപ്രിൽ ഒന്നിന് സംസ്ഥാന സർക്കാരിന്റെ നുകവും ജനങ്ങളുടെ ചുമലിലാകും. കേന്ദ്രസർക്കാർ ഒന്‍പതു വർഷത്തോളം നടത്തിയ കൊള്ള സഹിച്ചവർ ഈ പോക്കറ്റടിക്കെതിരേ എന്തു പ്രതികരിക്കാൻ!
അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം എന്ന സംവിധാനത്തിലൂടെ അഭ്യന്തര മാര്‍ക്കറ്റിലെ ഇന്ധനവില നിര്‍ണയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുണ്ടായിരുന്ന അധികാരം എടുത്തു കളഞ്ഞ യുപിഎ സർക്കാരിനും ഈ മഹാപാതകത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. ബിജെപി അവിടെയും നിർത്തിയില്ല. ക്രൂഡ് വില കുറയുന്പോഴും സെസും സ്പെഷൽ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയുമൊക്കെ ചുമത്തി ജനത്തെ പിഴിഞ്ഞു.
യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടിന്റെ ബാധ്യതകൾ തീർക്കുന്നതുകൊണ്ടാണ് ഇന്ധനവില തങ്ങൾ വർധിപ്പിക്കുന്നതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെ ആവർത്തിച്ചുകൊണ്ടിരുന്നത്. ഇതു തെറ്റിദ്ധരിപ്പിക്കലാണ്. സർക്കാരുകൾ ബോണ്ടുകൾ പുറത്തിറക്കുന്നതും അതു തിരിച്ചടയ്ക്കുന്നതുമൊന്നും പുതിയ കാര്യമല്ല. അതിനുള്ള മാർഗങ്ങൾ ബജറ്റിൽ വ്യക്തമാക്കുകയും ചെയ്യും. ഓയിൽ ബോണ്ടുകളും സർക്കാരിനു വലിയ ബാധ്യതയൊന്നുമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രാദേശിക നേതാക്കൾപോലും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ, മോദി സർക്കാർ ഇറക്കിയ ബോണ്ടുകളെക്കുറിച്ചും അതിന്റെ പേരിൽ, വരാനിരിക്കുന്ന സർക്കാരുകൾക്കുണ്ടാകുന്ന ബാധ്യതകളെക്കുറിച്ചും തിരിച്ചുചോദിക്കാൻ കോൺഗ്രസുകാർക്കു സമയവുമില്ല.
തെരഞ്ഞെടുപ്പുകൾ അടുക്കുന്പോൾ മാത്രം ഇന്ധനവില വർധന മരവിപ്പിക്കുന്ന കേന്ദ്രസർക്കാർ അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പ് കഴിയുവോളം അടങ്ങിയിരിക്കുമെന്നു കരുതാം. സംസ്ഥാനത്തെ സ്ഥിതി അങ്ങനെയല്ല; അത്ര കഷ്ടമാണ് ഖജനാവിന്റെ കാര്യം. നികുതിക്കൊള്ളയല്ലാതെ മറ്റൊന്നും മുന്നിലില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും എണ്ണക്കന്പനികളുടെയും നല്ലകാലം ഇന്ത്യക്കാരുടെ കഷ്ടകാലമായി മാറിയിരിക്കുന്നു.
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
പിൻവാതിൽ ജനാധിപത്യം അവസാനിക്കട്ടെ
വയനാട്ടിൽ പ്രഖ്യാപിച്ച ഐക്യം കോൺഗ്രസിൽ തുടരട്ടെ
ഡോക്ടറുടെ കൊലപാതകം: ദുരന്തവും മുന്നറിയിപ്പും
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
Latest News
എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസ്: വിജിലൻസ് വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിക്കും
കാസർഗോഡ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
സിലബസ് പരിഷ്കരണം: ജനാധിപത്യത്തിന്റെ വെല്ലുവിളിയും ആവർത്തന പട്ടികയും പുറത്ത്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top