Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മൃഗസംരക്ഷണത്തിന് ജനങ്ങളെ കുരുതി കൊടുക്കരുത്
Wednesday, April 12, 2023 1:19 AM IST
വനാതിർത്തികളിലെ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാക്കുംവിധം ഇടപെടുന്ന നഗരങ്ങളിലെ മൃഗസ്നേഹികളുടെ വാദങ്ങൾ, മനുഷ്യജീവനും മനുഷ്യാവകാശങ്ങൾക്കും
പുല്ലുവിലപോലും കൊടുക്കുന്നില്ല.
ഏഴുപേരെ കൊന്ന ഒരാനയുടെ മൃഗാവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻവേണ്ടി നൂറുകണക്കിനാളുകളുടെ മനുഷ്യാവകാശങ്ങൾ നഗ്നമായി ലംഘിക്കപ്പെടുന്ന കാഴ്ചയാണ് കേരളത്തിൽ അരങ്ങേറുന്നത്. അരിക്കൊന്പനെന്ന ആനയുടെ ക്രൂരതകൾക്കിരയായ ഒരുപറ്റം മനുഷ്യർ രാത്രിയും പകലും തങ്ങൾക്കും മക്കൾക്കും സംഭവിച്ചേക്കാവുന്ന ദുരന്തമോർത്തു ഭയചകിതരായി കഴിയുന്നു. പ്രാണഭയത്താൽ പലർക്കും രാത്രിയിൽ ഉറങ്ങാനാവുന്നില്ല. ഇത്ര ഭയാനകമായ സാഹചര്യത്തിലും സർക്കാരിനും നിയമത്തിനും മുന്നിൽ കൈകൂപ്പി നിൽക്കേണ്ടിവരുന്ന ജനങ്ങളുടെ ഗതികേട് ഏതു കാരണത്താലാണെങ്കിലും നിസാരമായി തള്ളിക്കളയരുത്.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ വർഷങ്ങളായി നാശം വിതയ്ക്കുന്ന കാട്ടുകൊന്പന്മാരിൽ ഏറ്റവും വിനാശകാരിയാണ് അരിക്കൊന്പൻ. പാവപ്പെട്ടവരും നിസഹായരുമായ ഏഴു മനുഷ്യരെ ചവിട്ടിക്കൊന്നെന്ന് വനം വകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നു. തലനാരിഴയ്ക്കു രക്ഷപ്പെട്ടവരും പരിക്കേറ്റവരുമൊക്കെയുണ്ട്. നിരവധി വീടുകളും കടകളും നാമാവശേഷമാക്കി. ആനയെ എന്തു ചെയ്യണമെന്ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്പോഴും ശബ്ദകോലാഹലങ്ങളിലും ഭയന്നു പിന്മാറാത്ത ആന മിക്കവാറും ദിവസങ്ങളിൽ നാശം വിതയ്ക്കുകയാണ്. ഇന്നലെയും ഒരു വീടു തകർത്തു. വയനാടിനെ വിറപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടി മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചതുപോലെ അരിക്കൊന്പനെയും മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനപ്പന്തിയിലെത്തിക്കാനായിരുന്നു വനം വകുപ്പിന്റെ നീക്കം.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതോടെയാണ് രണ്ടു വന്യമൃഗസ്നേഹികളുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ, തൃശൂരിലെ വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അഡ്വക്കസി എന്നീ മൃഗസ്നേഹി സംഘടനകളാണ് ഇതിനായി ഇറങ്ങിത്തിരിച്ചത്. ‘ഓപ്പറേഷൻ അരിക്കൊന്പൻ’ നടത്താൻ രണ്ടു ദിവസം മാത്രം ശേഷിക്കെ മയക്കുവെടി വയ്ക്കുന്നത് കോടതി തടയുകയും ചെയ്തു. അരിക്കൊന്പന്റെ വർഷങ്ങളായുള്ള ശല്യത്തിനു പരിഹാരമാകുമെന്നു കരുതിയ ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, ചെന്പകത്തൊഴുകുടി, തോണ്ടിമല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ തങ്ങളുടെ ജീവനു യാതൊരു വിലയുമില്ലേയെന്നാണു ചോദിക്കുന്നത്.
വനാതിർത്തികളിലെ മനുഷ്യരുടെ ജീവനും സ്വത്തും അപകടത്തിലാക്കുംവിധം ഇടപെടുന്ന നഗരങ്ങളിലെ മൃഗസ്നേഹികളുടെ വാദങ്ങൾ, മനുഷ്യജീവനും മനുഷ്യാവകാശങ്ങൾക്കും പുല്ലുവിലപോലും കൊടുക്കുന്നില്ല. പാവപ്പെട്ട മനുഷ്യരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത ഇക്കൂട്ടരെ കർഷകരും വനാതിർത്തികളിൽ ജീവിക്കുന്നവരും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഒരു വന്യജീവിയെയും ഭയക്കാനില്ലാത്ത സുരക്ഷിത സ്ഥാനങ്ങളിലാണ് ഇത്തരം മൃഗസ്നേഹികൾ കുടുംബാംഗങ്ങളുമൊത്തു കഴിയുന്നത്. ഇവർ കോടതിയിൽനിന്നു സ്റ്റേ വാങ്ങിക്കഴിഞ്ഞും ആന ചിന്നക്കനാൽ പരിസരത്ത് ആക്രമണം തുടരുകയാണ്. കഴിഞ്ഞദിവസം, ചിന്നക്കനാൽ സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് തകർത്തത്. വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും സാഹസികമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്പോഴായിരുന്നു ആനയുടെ ആക്രമണമെങ്കിൽ എന്താകുമായിരുന്നു സംഭവിക്കുക? അവരുടെ ജീവന് ആര് ഉത്തരം പറയും?
തീരാ തലവേദനയാണ് അരിക്കൊമ്പന് സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ്. ആനയെ പറന്പിക്കുളത്തേക്കു മാറ്റാനുള്ള കോടതിവിധി വന്നതിനു പിന്നാലെ, മുതലമടയിലെ ജനങ്ങൾ പ്രതിഷേധത്തിലായി. ഇന്നലെ അവിടെ ഹർത്താലായിരുന്നു. മുതലമട പഞ്ചായത്ത് കോടതിയെ സമീപിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങൾ പറയുന്നതിലും കാര്യമുണ്ട്. ഇടുക്കിയിലെ ജനങ്ങളെ രക്ഷിക്കാൻ പറന്പിക്കുളത്തിനു സമീപത്തുള്ള ആളുകളെ ശിക്ഷിക്കുന്നതിൽ എന്തു ന്യായമാണുള്ളത്? പറന്പിക്കുളത്തേക്കു മാറ്റാൻ സർക്കാരിനു നിർബന്ധമൊന്നുമില്ലെന്നു മന്ത്രി കൃഷ്ണൻകുട്ടി പറയുകയും ചെയ്തു.
ഒരിക്കൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളിലാണ് ഇന്ന് മനുഷ്യരിലേറെയും വസിക്കുന്നത്. അതൊക്കെ ഒഴിപ്പിക്കാനാണെങ്കിൽ കേരളം മൊത്തം അഴിച്ചുപണിയേണ്ടിവരും. അരിക്കൊന്പൻ ഇപ്പോൾ ശല്യമുണ്ടാക്കുന്ന സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിയാലും അരിയെടുക്കാൻ പുതിയ ജനവാസ കേന്ദ്രങ്ങളിൽ എത്തുമെന്നാണ് ജനങ്ങൾ പറയുന്നത്.
അരിക്കൊന്പന്റെ സ്ഥാനത്ത് മറ്റൊരാന വന്നാൽ അതിനെയും മാറ്റണം. അപ്രായോഗികമായ ദീർഘകാല പദ്ധതികളല്ല, ജീവഭയത്താൽ ഊണും ഉറക്കവും നഷ്ടപ്പെട്ട് പണിക്കു പോകാൻ പോലും പറ്റാത്ത പാവപ്പെട്ട മനുഷ്യരെ ഒരു നിമിഷം വൈകാതെ സംരക്ഷിക്കുകയാണ് പ്രധാനം. ജനങ്ങളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ സർക്കാരിനും നിയമത്തിനും ഉത്തരവാദിത്വമുണ്ട്. ജനങ്ങളെ കുരുതികൊടുത്തല്ല മൃഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത്.
നെൽകൃഷിയുടെ അന്ത്യനാളുകളോ?
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
നെൽകൃഷിയുടെ അന്ത്യനാളുകളോ?
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
Latest News
ഇനി മഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന: കെഎസ്യുവിനെ പരിഹസിച്ച് ഇ.പി
കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
വിദ്യ ചെയ്തത് തെറ്റ്, എസ്എഫ്ഐ നേതാവായിരുന്നില്ല: ഇ.പി. ജയരാജൻ
തലശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Latest News
ഇനി മഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന: കെഎസ്യുവിനെ പരിഹസിച്ച് ഇ.പി
കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
വിദ്യ ചെയ്തത് തെറ്റ്, എസ്എഫ്ഐ നേതാവായിരുന്നില്ല: ഇ.പി. ജയരാജൻ
തലശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top