Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചിരിയൊതുക്കി മാമുക്കോയയും പോയി
അനിവാര്യമാണെങ്കിലും കുടുംബബന്ധങ്ങൾക്കും സിനിമയിലെയും പൊതുജീവിതത്തിലെയും മൂല്യങ്ങൾക്കുമൊക്കെ വില കൊടുക്കുന്ന അഭിനേതാക്കളുടെ വിയോഗം തീരാത്ത നഷ്ടം തന്നെയാണ്; മലയാള സിനിമയ്ക്കു മാത്രമല്ല, മലയാളിക്കും.
ചിരിയുടെയും ചിന്തയുടെയും റീലുകൾ ബാക്കിയാക്കി മാമുക്കോയയും മരണത്തിന്റെ ഉരുവിലേറി യാത്രയായിരിക്കുന്നു. ഇരിങ്ങാലക്കുടയുടെ തനതുശൈലിയിൽ സിനിമാ പ്രേമികളെ കീഴടക്കിയ ഇന്നസെന്റിനു തൊട്ടുപിന്നാലെയാണ് കോഴിക്കോടൻ-മുസ്ലിം സംഭാഷണശൈലിയിലൂടെ മലയാള സിനിമയിൽ ഇടംപിടിച്ച മാമു തൊണ്ടിക്കോട് എന്ന മാമുക്കോയ വിട പറയുന്നത്. കരയിപ്പിക്കുന്നതാണ് മികച്ച അഭിനയമെന്ന പ്രേക്ഷകബോധത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തവരാണ് നമ്മുടെ മികച്ച ഹാസ്യതാരങ്ങൾ.
യാദൃച്ഛികമായി അവർക്കു കിട്ടുന്ന വേറിട്ട വേഷങ്ങളിലൂടെ അവർ കാണികളെ അന്പരപ്പിക്കുന്നു. കേരളത്തെയാകെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഗഫൂർ കാ ദോസ്താക്കി മാറ്റിയ നാടോടിക്കാറ്റിലെ ഗഫൂറിൽനിന്ന് പെരുമഴക്കാലത്തിലെ അബ്ദുവിലെത്തിയപ്പോൾതന്നെ മാമുക്കോയ അതു തെളിയിച്ചു. കുരുതിയിലെ മൂസാ ഖാലിദിനെ കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിക്കുവോളവും അതിനപ്പുറവും മാമുക്കോയ വളർന്നു. ഓരോ മലയാളിക്കും നഷ്ടബോധമുളവാക്കുന്ന വിടവാങ്ങലാണ് മാമുക്കോയയുടേത്.
1946ൽ കോഴിക്കോട്ടെ പള്ളിക്കണ്ടിയിൽ മമ്മദിന്റെയും ഇന്പിച്ചി ആയിശയുടെയും മകനായി പിറന്ന മാമുക്കോയ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് കല്ലായിയിൽ മരം അളക്കുന്ന ജോലി ചെയ്തു തുടങ്ങിയെങ്കിലും തലയ്ക്കു പിടിച്ചിരുന്ന നാടകത്തിനായി ധാരാളം സമയം മാറ്റിവച്ചു. മരത്തിനു നന്പരിടുകയും അളക്കുകയും കാതൽ നോക്കുകയുമൊക്കെ ചെയ്യുന്നതിനിടെ നാടക-സിനിമാക്കാരുമായുള്ള ബന്ധങ്ങളും വളർത്തിക്കൊണ്ടുവന്നു. ഒരു നാടകം സിനിമയാക്കി നിലന്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ ആദ്യ ചിത്രമായിരുന്നെങ്കിലും ആർട് സിനിമയുടെ നിലവാരത്തിലായിരുന്നതിനാൽ ജനകീയമായില്ല. കെ.ടി. മുഹമ്മദിന്റേത് ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചു.
1982ൽ ‘സുറുമയിട്ട കണ്ണുകൾ’ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാർശയിൽ അവസരം കിട്ടി. 1987ലെ ‘നാടോടിക്കാറ്റ്’ വഴിത്തിരിവായി. പല്ല് തെറിപ്പിച്ചുനിർത്തിയുള്ള ചിരിയിൽ ഒളിപ്പിച്ചുവയ്ക്കാനാവാത്ത തട്ടിപ്പും കള്ളത്തരവും കാണികളെ അനുഭവിപ്പിക്കുന്നതിൽ ഗഫൂറിലൂടെ മാമുക്കോയ വിജയിച്ചു. കോഴിക്കോടൻ ശൈലിയിലൂടെ മലയാള സിനിമാപ്രേമികളെ കൈയിലെടുത്ത മാമുക്കോയ തന്നെ കാണുന്പോൾത്തന്നെ പ്രേക്ഷകർ ചിരിക്കുന്നതിലേക്കു കാര്യങ്ങൾ മാറ്റിയെടുത്തു. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾ അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.
വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ. പൊറ്റെക്കാട്, എം.എസ്. ബാബുരാജ്. കെ.ടി. മുഹമ്മദ് തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിരവധി സിനിമകളിലൂടെ അറിയപ്പെടുന്ന നടനായപ്പോഴും അഭിനയമില്ലാതെ കാര്യങ്ങൾ തുറന്നുപറയുന്ന സാമൂഹികബോധമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം. മതേതര, ജനാധിപത്യ ചിന്താഗതിയും മൂല്യാധിഷ്ഠിതചിന്തകളും മാമുക്കോയ എന്ന നടന്റെ മഹത്വമായിരുന്നു. ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കുരുതി എന്ന സിനിമയ്ക്കുശേഷം അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞത്, വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നതെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയിൽ വരുന്നതെന്നുമാണ്.
“ജാതിമത-രാഷ്ട്രീയം ബിസിനസ് ആക്കി കളിക്കാൻ പുറപ്പെട്ടാൽ ഒരു രക്ഷയുമില്ല. കൊല്ലാൻ നടക്കുന്നവരോടും മരിക്കാൻ നടക്കുന്നവരോടും നിങ്ങൾ ചെയ്യുന്നതു ശരിയല്ല എന്നു പറഞ്ഞാൽ ഏൽക്കില്ല. ആളുകൾ ചിന്തിക്കേണ്ടിയിരിക്കുന്നു.’’ ജാതി-മത രാഷ്ട്രീയത്തെയും സോഷ്യൽ മീഡിയ അടിമകളാകുന്ന കുട്ടികളെയും കുടുംബ ബന്ധങ്ങൾക്കു വില കൽപ്പിക്കാത്ത ലോകത്തെയുമൊക്കെ അദ്ദേഹം ഓർമിപ്പിച്ചു. വളർന്നുവരുന്ന തലമുറ മതരാഷ്ട്രീയത്തിനു പോകുമെന്നു കരുതുന്നില്ലെന്നു പറഞ്ഞ് പ്രതീക്ഷ ബാക്കിവയ്ക്കുകയും ചെയ്തു. സിനിമയിലെ ഹാസ്യമൊന്നും ജീവിതത്തിൽ അദ്ദേഹം അത്രയ്ക്കങ്ങു പ്രകടിപ്പിച്ചിരുന്നില്ല.
പെരുമഴക്കാലം എന്ന ചിത്രത്തിലെ അബ്ദുവിലൂടെ 2004ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായ അദ്ദേഹം 2008ൽ ‘ഇന്നത്തെ ചിന്താവിഷയം’എന്ന സിനിമയിൽ മികച്ച ഹാസ്യനടനായി.
പ്രതിസന്ധികളെ അതിജീവിക്കണമെന്നും ആരോഗ്യമുള്ള മാനസികാവസ്ഥയാണ് പ്രധാനമെന്നും മറ്റുള്ളവരോടു പറഞ്ഞിരുന്ന മാമുക്കോയ ഹൃദ്രോഗവും അർബുദവും ഒന്നിച്ചെത്തിയപ്പോൾ സ്വന്തം ജീവിതത്തിലും അതൊക്കെ പ്രാവർത്തികമാക്കി. ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയാറുംമുന്പാണ് മാമുക്കോയയും പോയത്. അനിവാര്യമാണെങ്കിലും കുടുംബബന്ധങ്ങൾക്കും സിനിമയിലെയും പൊതുജീവിതത്തിലെയും മൂല്യങ്ങൾക്കുമൊക്കെ വില കൊടുക്കുന്ന അഭിനേതാക്കളുടെ വിയോഗം തീരാത്ത നഷ്ടം തന്നെയാണ്; മലയാള സിനിമയ്ക്കു മാത്രമല്ല, മലയാളിക്കും.
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
മൂന്നാം നാൾ
കുരിശിലും കല്ലറയിലും ഒതുങ്ങാത്തവൻ
ഇന്നാണു പെസഹാ ഇതാണു സ്നേഹം
മനുഷ്യാവകാശം: കണ്ണീരും കാപട്യവും
ഗാസയിലെ മരണക്കളി
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
Latest News
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക്; ഉയര്‍ന്ന പോളിംഗ് ബംഗാളിൽ
അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകള്‍ അനുവദിക്കില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top