Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
Tuesday, September 26, 2023 3:40 AM IST
അറസ്റ്റിലായ ഇത്രയും പേരെ വേണ്ടവിധം ചോദ്യം ചെയ്താൽ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ലെന്നാണോ? അതോ കള്ളൻ കപ്പലിൽ തന്നെയാണോ?
മയക്കുമരുന്നുവേട്ടയ്ക്കായി പോലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ കഴിഞ്ഞ ദിവസം 244 പേരെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മികവാണ്. അതേസമയം, യുവത്വത്തെ തളർത്തിക്കിടത്തുന്ന ഈ വിഷവൃക്ഷത്തിന്റെ വേരറക്കാൻ പോയിട്ട് കന്പു മുറിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്നത് ആശങ്കാജനകമാണ്. എവിടെയാണ് പിഴവു പറ്റിയത്? കൊട്ടിഘോഷിക്കുന്ന മയക്കുമരുന്നുവേട്ടകളിൽ കിട്ടുന്ന മയക്കുമരുന്നിന്റെ ചെറിയ അളവു കണ്ടാൽ ചൂണ്ടയിൽ ചെറിയ മീനുകൾ മാത്രം കൊത്തിയതുപോലെയാണ്. സ്രാവുകളെക്കുറിച്ച് ആർക്കും ഒന്നുമറിയില്ല. എത്ര പിടിച്ചാലും മയക്കുമരുന്നു ലഭ്യതയ്ക്ക് യാതൊരു കുറവുണ്ടാകുന്നുമില്ല. ഇങ്ങനെ എത്രനാൾ മുന്നോട്ടു പോകാനാകും?
ശനിയാഴ്ച രാത്രി തുടങ്ങിയ പരിശോധന ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിപ്പിക്കുന്പോഴേക്കും 1,373 പേരെയാണ് ചോദ്യം ചെയ്തത്. 246 കേസുകളിലായി 244 പേർ അറസ്റ്റിലാകുകയും ചെയ്തു. 81.45 ഗ്രാം എംഡിഎംഎയും 10.352 കിലോ കഞ്ചാവും 5.63 ഗ്രാം ഹാഷിഷ് ഓയിലും ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. റെയ്ഡിനെ വിലകുറച്ചു കാണാനാവില്ല. പക്ഷേ, സംസ്ഥാനത്ത് എവിടെയെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ഇന്നലെപോലും ക്ഷാമം ഉണ്ടായിട്ടുണ്ടോയെന്നുകൂടി അന്വേഷിക്കേണ്ടതാണ്. മുഖ്യകണ്ണികളെ കണ്ടെത്താനാകാത്ത ഈ നിഴൽ യുദ്ധം പരാജയമാണ്.
ഡി ഹണ്ടിൽ അറസ്റ്റിലായ ഇത്രയും പേരെ വേണ്ടവിധം ചോദ്യം ചെയ്താൽ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ലെന്നാണോ? അതോ കള്ളൻ കപ്പലിൽ തന്നെയാണോ? 2022 ഓഗസ്റ്റിൽ കൊച്ചിയില്‍ കാക്കനാട്ടെ ഫ്ലാറ്റിൽനിന്നു കോടികളുടെ മയക്കുമരുന്ന് പിടിച്ചപ്പോൾ യുവതി ഉൾപ്പെടെ രണ്ടു പ്രതികളെ രക്ഷിക്കാനും, പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ ചിലത് ഒളിപ്പിക്കാനും മയക്കുമരുന്നിന്റെ അളവു കുറച്ചുകാണിക്കാനും എക്സൈസ് ഉദ്യോഗസ്ഥർതന്നെ ശ്രമിച്ചു.
പലതും മഹസറില്‍ എഴുതിയില്ല. ഈ കേസിൽ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്‍ഡ് ആന്റിനാർക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഇൻസ്പെക്ടര്‍ എൻ. ശങ്കറിനെ സസ്പെൻഡ് ചെയ്യുകയും മറ്റു നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. കേരളത്തിലേക്കു കോടികളുടെ മയക്കുമരുന്നു കടത്തുന്നുണ്ടെന്നു വെളിപ്പെടുത്തിയ സ്ക്വാഡ് ഇൻസ്പെക്ടർതന്നെയാണ് പിന്നീട് സസ്പെൻഷനിലായത്. പക്ഷേ, നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നു മാത്രമായിരുന്നു സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരേയുള്ള കുറ്റം. നടപടിക്രമങ്ങളിലെ ഇത്തരം ‘വീഴ്ച’കൾ സസൂഷ്മം നിരീക്ഷിക്കേണ്ടതാണ്.
അതുപോലെ, മയക്കുമരുന്നു കേസുകളിൽ പ്രതികളെ രക്ഷിക്കാനെത്തുന്ന രാഷ്ട്രീയക്കാരുടെയും വിവരം ചോർത്തിക്കൊടുക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്യുന്ന പോലീസിന്റെയും എക്സൈസിന്റെയുമൊക്കെ വീഴ്ചകൾ കണ്ടെത്താനായില്ലെങ്കിൽ ഒരു വശത്തു റെയ്ഡും മറുവശത്ത് കച്ചവടവും തുടരുകയേ ഉള്ളൂ. കള്ളനും പോലീസും രാഷ്ട്രീയക്കാരും കൈകോർത്തിട്ടുണ്ടെങ്കിൽ ആ കണ്ണികളാണ് ആദ്യം പൊട്ടിക്കേണ്ടത്. കോടികളുടെ മയക്കുമരുന്ന് കൊച്ചിയിൽ ഉൾപ്പെടെ പിടികൂടുന്നുണ്ട്. പക്ഷേ, അതാർക്കുവേണ്ടി കൊണ്ടുവരുന്നതാണെന്നുമാത്രം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. പിടിക്കപ്പെടുന്നവരിൽ അവസാനിക്കുന്ന മയക്കുമരുന്നു കേസുകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
മയക്കുമരുന്നുപയോഗത്തിൽ മുന്നിലുള്ള പഞ്ചാബിന്റെ സ്ഥിതിയിലേക്കാണ് കേരളവും മുന്നേറുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അവിടത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കു മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്നാരോപിച്ച് മുൻ ഡിജിപി എസ്. ചട്ടോപാധ്യായയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിക്കു മൂന്നു റിപ്പോർട്ടുകൾ നൽകിയിരുന്നു. റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ പറഞ്ഞത്. മയക്കുമരുന്നുകെടുതി വിതച്ച സകല നാട്ടിലും ഈ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്. അത്തരം സൂചനകളെ കേരളവും അവഗണിക്കരുത്.
പഞ്ചാബിന്റെ അവസ്ഥയിലേക്ക് കേരളത്തിന് ഇനി അധികദൂരമില്ല. മുക്കിനും മൂലയിലും മയക്കുമരുന്നുപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് സമാധാനജീവിതത്തിനു ഭീഷണിയായിട്ടുണ്ട്. എന്തു ചെയ്യാനും മടിയില്ലാത്ത തരം കുറ്റവാളികളുടെ പുത്തൻ തലമുറ! ലഹരിമരുന്ന് ഉപയോഗം കണ്ടുപിടിക്കാൻ അബോൺ പരിശോധന കിറ്റ് വ്യാപകമാക്കുമെന്ന് എക്സൈസ് പറഞ്ഞത് ഒരു കൊല്ലം മുന്‍പാണ്. പക്ഷേ, എവിടെയാണ് ഇത്തരമൊരു പരിശോധന നടത്തിയത്? പേടിക്കാനില്ലെന്ന ചിന്ത മയക്കുമരുന്നു മാഫിയയ്ക്ക് വലിയ ധൈര്യമാണു നൽകുന്നത്. പോലീസിനെ ഭയമില്ലാത്തവരെ നാട്ടുകാരും കണ്ടില്ലെന്നു നടിക്കുകയാണ്. ഒരു കാര്യം ഉറപ്പായി, സർക്കാരിന്റെ ഇപ്പോഴത്തെ നയവും ശൈലിയുംകൊണ്ട് മയക്കുമരുന്നു മാഫിയയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല. നാടു നശിക്കുകയും ചെയ്യും.
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
Latest News
മിഷോങ് ചുഴലിക്കാറ്റ്: 118 സർവീസുകൾ റദ്ദാക്കിയെന്ന് റെയിൽവേ
സൈൻ ബോർഡുകളിൽ മറാത്തിയില്ലാത്ത കടകൾ അടിച്ചു തകർത്ത് മഹാരാഷ്ട്ര നവനിർമാൺ സേന
ചെങ്കൽപ്പേട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരിക്ക്
മൂന്നു വർഷത്തെ പ്രണയം പൂവണിഞ്ഞു; ഡച്ച് യുവതിയെ വിവാഹം ചെയ്ത് ഇന്ത്യൻ യുവാവ്
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ; പിടികൂടിയത് ഗോവയിൽ നിന്ന്
Latest News
മിഷോങ് ചുഴലിക്കാറ്റ്: 118 സർവീസുകൾ റദ്ദാക്കിയെന്ന് റെയിൽവേ
സൈൻ ബോർഡുകളിൽ മറാത്തിയില്ലാത്ത കടകൾ അടിച്ചു തകർത്ത് മഹാരാഷ്ട്ര നവനിർമാൺ സേന
ചെങ്കൽപ്പേട്ടിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; 20 പേർക്ക് പരിക്ക്
മൂന്നു വർഷത്തെ പ്രണയം പൂവണിഞ്ഞു; ഡച്ച് യുവതിയെ വിവാഹം ചെയ്ത് ഇന്ത്യൻ യുവാവ്
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ; പിടികൂടിയത് ഗോവയിൽ നിന്ന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top