ഏതെങ്കിലും വിഭാഗം ആളുകൾക്കു മാത്രമുള്ള വിശേഷ ദിവസങ്ങളിൽ അവർക്കു മാത്രം നൽകുന്ന പ്രത്യേക അവധിയാണല്ലോ നിയന്ത്രിത അവധി. ഉദാ: കേരളത്തിനു പുറത്ത് കേന്ദ്ര സർവീസിലുള്ള മലയാളികൾക്ക് തിരുവോണത്തിനു നൽകുന്ന അവധി.

ഓണം മലയാളികളുടെ പൊതു ഉൽസവമാണെന്ന കാഴ്ചപ്പാട് രാജ്യമെങ്ങും ഉള്ളതിനാലാണത്. മറ്റു സംസ്ഥാനങ്ങളിലെ ഉൽസവങ്ങൾക്കും അതത് നാട്ടുകാർക്ക് അവധി നൽകിവരുന്നു.
എന്നാൽ കേരളത്തിൽ പുതുതായി കടന്നുവന്ന നിയന്ത്രിത അവധി എന്ന ഫാഷൻ ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും എന്നതിലുപരി, വോട്ടിനായി സമുദായങ്ങളെ സന്തോഷിപ്പിക്കാനായാണ്.

ഏതെങ്കിലും വ്യക്തിയുടെയോ ആചാര്യന്‍റെയോ ഓർമദിനത്തിൽ, ഒരു സമുദായത്തിൽ പെട്ട ജീവനക്കാർ ജോലിക്ക് എത്തേണ്ടതില്ല എന്ന നയം തികച്ചും തെറ്റാണ്. ആ വ്യക്തിയും ആശയങ്ങളും ആ സമുദായത്തിനു മാത്രം ബാധകമായതാണ് എന്ന തെറ്റായ സന്ദേശം നൽകുന്നതുമാണ്.
ജാതി മത ചിന്തകൾക്ക് അതീതമായി പുതുതലമുറകളെ വാർത്തെടുക്കണം എന്നു പറയുന്പോൾ, ജീവനക്കാരെ തന്നെ ഉപജാതിയും സമുദായവും നോക്കി തരം തിരിക്കുന്ന രീതി ശരിയാണോ എന്നു ചിന്തിക്കണം.

ജോഷി ബി. ജോണ്‍ മണപ്പള്ളി, കൊല്ലം