Letters
കുടുംബപ്രശ്നങ്ങൾക്കു കാരണം മദ്യവിപത്ത്
Sunday, October 20, 2019 11:06 PM IST
യുവദന്പതികൾക്കിടയിൽ കുടുംബപ്രശ്നങ്ങൾക്കു കാരണം ദുരഭിമാനവും ഈഗോയുമാണെന്ന വനിതാ കമ്മീഷന്‍റെ അഭിപ്രായത്തോടു യോജിക്കാൻ കഴിയുന്നില്ല. അതേസമയം സ്ത്രീ പുരുഷബന്ധങ്ങളിൽ സങ്കീർണതകൾ ഏറിവരികയാണെന്ന അഭിപ്രായം ശരിയുമാണ്. യുവദന്പതികളിൽ മാത്രമല്ല പ്രായഭേദമില്ലാതെ ദന്പതികളിൽ സങ്കീർണതകൾ ഏറിവരുന്നുമുണ്ട്. ഇതിന്‍റെ പ്രധാന കാരണം മദ്യവിപത്താണ്.

മദ്യലഹരിയിൽ രാത്രി പതിനൊന്നരയ്ക്ക് വീട്ടിലെത്തിയ ആൾ ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയതായും അതിന്‍റെ രണ്ടു ദിവസം മുന്പ് ഗൃഹനാഥൻ വീടിനു തീയിട്ടതായും അതിനും രണ്ടു ദിവസം മുന്പ് മദ്യലഹരിയിൽ ഭർത്താവ് നാല്പത്തിരണ്ടുകാരിയെ കഴുത്തുഞെരുക്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യചെയ്തെന്നും വാർത്ത ഉണ്ടായിരുന്നു. ഇത്തരത്തിൽ എത്രയോ സംഭവങ്ങളാണ് നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നതെന്നു സമൂഹം തിരിച്ചറിയുന്നുണ്ടെന്നു തോന്നുന്നില്ല.

മദ്യലഹരിയിൽ കാലുറയ്ക്കാതെ വീട്ടിലെത്തുന്ന ആൾ ജീവിതപങ്കാളിയുടെ വികാരവിചാരങ്ങൾ മനസിലാക്കാൻ കഴിയാതെ എവിടെയെങ്കിലും ഒന്നു ചരിഞ്ഞാൽ മതിയെന്ന അവസ്ഥയിലാകും. ഇത്തരക്കാരുടെ ഭാര്യമാർ അനുഭവിക്കുന്ന ദുഃഖദുരിതങ്ങൾ അഭിമാനത്തെയും മക്കളെയും ഓർത്ത് പുറത്തു പറയാറില്ല. എങ്കിലും ഇവരുടെ ക്ഷമ നശിക്കുന്പോഴുണ്ടാകുന്ന വികാര പ്രകടനങ്ങൾ പല അനിഷ്ട സംഭവങ്ങൾക്കും കാരണമാകുന്നുണ്ട്.

കെ.ജെ. കുര്യൻ കൊല്ലംപറന്പിൽ, കാഞ്ഞിരത്താനം