Letters
വിദ്യാർഥി രാഷ്‌ട്രീയവും സ്വകാര്യാധ്യാപക നിയമനവും
Monday, November 25, 2019 11:42 PM IST
അധ്യാപകർക്കും മറ്റും പ്രതിമാസ ശന്പളവും മറ്റു സാന്പത്തികാനുകൂല്യങ്ങളും സർക്കാർ നല്കി നടത്തിവരുന്ന സ്കൂൾ/കോളജ്/യൂണിവേഴ്സിറ്റികളിലെ പരീക്ഷാഫലങ്ങളിൽ രാഷ്‌ട്രീയ പ്രേരിത വിദ്യാർഥികളുടെ ഇടപെടൽമൂലം നേരേചൊവ്വേ പഠിച്ച് പരീക്ഷയെഴുതുന്നവരെ പിന്തള്ളി അവർ മുന്പന്മാരായി വിജയിച്ചു വരുന്ന വിരോധാഭാസ നിരോധനവഴികൾ തേടിയാണല്ലോ ഈയിടെ കണ്ടുവരുന്ന പത്രവാർത്താ ചർച്ചകൾ. വിദ്യാഭ്യാസത്തോടെ രാഷ്‌ട്രീയംകൂടി വളർത്തി അവരെ പരീക്ഷകളിൽ റാങ്ക് പട്ടികകളിൽ കയറ്റി, അർഹരായ വിദ്യാർഥികളെ രാഷ്‌ട്രീയക്കാർ പിന്പിലാക്കിവരുന്ന പതിവ് ദൗർഭാഗ്യം തന്നെ.

വിദ്യാഭ്യാസകാലത്ത് അവരെ രാഷ്‌ട്രീയപ്രവർത്തനത്തിനു വിടാതെ വിദ്യാർഥികളായി മാത്രം വളരാനനുവദിച്ചാൽ ഇന്നു കാണുന്ന രാഷ്‌ട്രീയ പ്രവർത്തനഫലമായി ഉടലെടുത്ത അച്ചടക്കരാഹിത്യത്തിന് അറുതിവരും. വിദ്യാഭ്യാസരംഗം സംശുദ്ധമാകും.

ഇ.കെ. വർഗീസ്, ഒരുമനയൂർ