Letters
ലോക്ക് ഡൗണ്‍ എല്ലാ വർഷവും വേണം
Monday, May 11, 2020 12:02 AM IST
മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയ നാൾ മുതൽ ഇന്നേവരെ പ്രകൃതിക്ക് ഒരു നിമിഷം പോലും വിശ്രമം കൊടുത്തിട്ടില്ല; മനുഷ്യന്‍റെ അത്യാർത്തി അവന്‍റെ അതിജീവനത്തിന്‍റെ അകക്കാന്പുകളെ പോലും കാർന്നുതിന്നുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, മലിനീകരണം, കുടിവെള്ള പ്രശ്നം എല്ലാം അവനെ തുറിച്ചുനോക്കുന്നു. ഇവ ഒരു പരിധിവരെ നിയന്ത്രിക്കുന്നതിന് ചെയ്യാൻ പറ്റിയ ഏറ്റവും നല്ല പദ്ധതിയാണ് വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ലോകം മുഴുവൻ സന്പൂർണ ലോക്ഡൗണ്‍ ചെയ്യുക എന്നത്.

ഇതുമൂലം പ്രകൃതിക്കും മനുഷ്യനും പുതുജീവൻ ലഭിക്കും. കോറോണ കാലത്തെ അടച്ചിടൽ മൂലം ഡൽഹി അടക്കമുള്ള വൻകിട നഗരങ്ങളിലെ വായു മലിനീകരണം വൻതോതിൽ കുറഞ്ഞതായി കാണുന്നു. വർഷത്തിലൊരിക്കൽ ലോകം മുഴുവൻ അടച്ചിട്ടാൽ അത് ഒരു ശുദ്ധീകരണപ്രക്രിയ ആയിരിക്കും.

എം.എം. അഗസ്റ്റിൻ നത്തംകുനി, മേപ്പാടി