വെെദ്യുതി ബോർഡ് അന്തക വകുപ്പാകരുത്
Monday, June 15, 2020 11:25 PM IST
ലോകം മുഴുവൻ കോവിഡ് 19 മഹാമാരിയുടെ വ്യാധിയിൽ കഴിയുകയാണ്. ലോക്ക് ഡൗൺ ശക്തമാക്കിയതിനാൽ ഭാരതത്തിൽ ആദ്യ ഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് കാണാൻ കഴിഞ്ഞു. ഇങ്ങ് കേരളത്തിലും സർക്കാരും ആരോഗ്യ പോലീസ് പൊതു പ്രവർത്തകരും ഒറ്റമനസോടെ പ്രവർത്തിച്ചതുകൊണ്ട് പ്രശംസ നേടാനായി. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാഷ്ട്രങ്ങളിൽ നിന്നുമായി കേരളത്തിലേയ്ക്ക് ആളുകൾ എത്തിത്തുടങ്ങിയതോടു കൂടി രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധന കണ്ടുവരുന്നു.
ലോക്ക് ഡൗൺ കാലത്ത് ആളുകൾക്കു സ്ഥിരമായി വീട്ടിൽ ഇരിക്കേണ്ടി വന്നതിനാൽ സ്വാഭാവികമായും ഗൃഹോപകരണങ്ങളുടെ ഉപയോഗവും വർധിച്ചു. സമൂഹത്തെ രക്ഷിക്കാനുള്ള മരുന്ന് വീട്ടിലിരിക്കുക എന്നതാണെന്ന് വിശ്വസിച്ച കുടുംബങ്ങൾക്ക് വൈദ്യുതിവകുപ്പിന്റെ ബിൽ കൊറോണയേക്കാൾ ഭീതിയാണ് സൃഷ്ടിച്ചത്. മാനസികമായി തകർന്നിരിക്കുന്നവരെ ഇരുട്ടടിയായി വന്ന വൈദ്യുതി ബിൽ ഒന്നുകൂടി തകർത്തു. സ്ലാബുകളുടെ കണക്കു നിരത്തി എങ്ങനെ ന്യായീകരിച്ചാലും വൈദ്യുതിവകുപ്പ് മലയാളിയുടെ അന്തകവകുപ്പായി മാറിയിരിക്കുകയാണ്.
പി.എ. സന്തോഷ് കുത്താമ്പുള്ളി, തൃശൂർ