Letters
എംജി യൂണിവേഴ്സിറ്റി എംഎഡ് വിദ്യാർഥികളുടെ ഭാവി തുലാസിൽ
Friday, July 23, 2021 11:54 PM IST
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കോളജുകളിൽ 20192021 അക്കാദമിക വർഷത്തിൽ എംഎഡ് പഠനം പൂർത്തീകരിച്ചവരാണ് പരീക്ഷ എന്നാണെന്നുപോലുമറിയാതെ കനിവു കാത്തിരിക്കുന്നത്. അവസാന രണ്ടു സെമസ്റ്ററുകളുടെ പരീക്ഷാതീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ നടന്ന ആദ്യരണ്ടു സെമസ്റ്ററുകളുടെ ഫലം ഇവതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇതേസമയം, കോഴ്സ് ആരംഭിച്ച കേരള യൂണിവേഴ്സിറ്റിയിൽ അന്തിമഫലവും പ്രസിദ്ധീകരിച്ചു. 20202022 ബാച്ചിന്‍റെ ഒരു പരീക്ഷപോലും കഴിഞ്ഞിട്ടില്ല. എന്നിട്ടും അടുത്തവർഷത്തെ അഡ്മിഷൻ യൂണിവേഴ്സിറ്റി ആരംഭിക്കുകയും ചെയ്തു. ഈ അനിശ്ചിതത്വം നിരവധി കുട്ടികളുടെ ജോലിസാധ്യതകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

കോഴ്സിന്‍റെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾ പൂർത്തീകരിച്ചുകഴിഞ്ഞു. തൊഴിൽസാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

റോസമ്മ,കോട്ടയം