Letters
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
Sunday, February 25, 2024 11:46 PM IST
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്‌ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. കോൺഗ്രസിന്‍റെ സ്നേഹസന്ദേശയാത്ര, ബിജെപിയുടെ പദയാത്ര എന്നിങ്ങനെ പോകുന്നു യാത്രകൾ. ഈ യാത്രകൾ ഇവർക്ക് ആവേശകരമാണെന്നു തോന്നുമെങ്കിലും ജനങ്ങൾക്ക്‌ തികച്ചും നരകയാതനയാണ്.

മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി ഹൃദ്രോഗികൾക്കും ഗർഭിണികൾക്കും അപകടത്തിൽപ്പെടുന്നവർക്കും കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചേരാൻ പോലും കഴിയാതെ വരുന്നു. ഗതാഗതക്കുരുക്കിൽപ്പെട്ട് തക്കസമയത്ത് ചികിത്സ കിട്ടാതെ ജീവൻ പോലും ഇവിടെ പൊലിഞ്ഞുപോയിട്ടുണ്ട്. അപ്പോൾ പിന്നെ എന്തിനാണ് ഈ യാത്രകൾ നടത്തുന്നത്.

അർഥശൂന്യമായ ഇത്തരം യാത്രകൾകൊണ്ട് വോട്ടു വാരാമെന്നു നിങ്ങൾ കരുതുന്നുണ്ടങ്കിൽ തെറ്റി. അങ്ങനെ ഒന്നു സംഭവിക്കില്ല. തീർച്ച. അതുകൊണ്ട് ജനങ്ങളോട് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ജനാധിപത്യ ഭരണസംവിധനത്തിനു ശാപമായിരിക്കുന്ന ഈ യാത്രകളുടെ കാര്യത്തിൽ ഇനിയെങ്കിലും നിങ്ങൾ പുനർചിന്തനം നടത്തുമോ? എന്നാൽ എത്ര നന്നായിരുന്നു.

സുനിൽ കണ്ണോളി തൃശൂർ