Letters
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
Sunday, February 25, 2024 11:47 PM IST
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്കേണ്ട ഒരു വിഷയമാണ്. രണ്ടു മണ്ഡലങ്ങളിലും ഒരേ സ്ഥാനാർഥി തന്നെ ജയിച്ചാൽ ഒരു മണ്ഡലം ഒഴിവാക്കി വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുന്ന പ്രവണത പരിഷ്കരിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ മുന്നോട്ടു വരുമോ എന്നുള്ളത് ഈ തെരഞ്ഞെടുപ്പിൽ ഉയർന്നു വരുന്ന ഒരു ചോദ്യമാണ്.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ചർച്ച ചെയ്തതുപോലെ ഒരു സ്ഥാനാർഥി, ഒരു മണ്ഡലം എന്നതും ഈ തെരഞ്ഞെടുപ്പ് കാലത്തു വോട്ടർമാർ ഉറ്റു നോക്കുന്നു. അതിനു മുന്നണികൾ അവരുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തി കാലത്തിനു യോജിച്ച രീതിയിൽ മത്സരിക്കാൻ ഒരു സ്ഥാനാർഥിക്ക് ഒരു മണ്ഡലം എന്ന നിലയിലേക്ക് നിജപ്പെടുത്താൻ തയാറാകണം.

നിയമനിർമാണത്തിന് ഇനി സമയക്കുറവും സാധ്യതക്കുറവും ആണെങ്കിൽ ഒരു മുന്നണിയുടെ ഒരു സ്ഥാനാർഥി ഒരു മണ്ഡലത്തിൽ മാത്രം മതി എന്ന മാതൃക സൃഷ്ടിക്കാൻ എങ്കിലും ഈ തെരഞ്ഞെടുപ്പ് പതിവിൽനിന്ന് വ്യത്യസ്തമാകണം. രണ്ടു മണ്ഡലങ്ങളിൽ ഒരേ സ്ഥാനാർഥി എന്ന രീതി അനാവശ്യ ചെലവിനും സമയ നഷ്ടത്തിനും വോട്ടർമാരെ നിർബന്ധിക്കുന്നതു കണക്കിലെടുത്തു ഒരു സ്ഥാനാർഥിക്കു ഒരു മണ്ഡലം എന്ന മാറ്റം പ്രതീക്ഷിക്കുന്നു.

സുനിൽ തോമസ്, റാന്നി