ആശ്രിത നിയമനം: വെട്ടിലായ ബെവ്‌കോ യോഗം വിളിച്ചു
Monday, September 6, 2021 1:39 PM IST
കളമശേരി: ആശ്രിത നിയമന ഉത്തരവിൽ ഹൈക്കോടതി ഇടപെട്ടതോടെ ജീവനക്കാരുടെ യൂണിയനുകളുടെയും പരാതിക്കാരുടെയും സംയുക്ത യോഗം വിളിച്ച് ബെവറേജസ് കോർപറേഷൻ (ബെവ്കോ). ബുധനാഴ്ച രാവിലെ 11ന് നടക്കുന്ന വീഡിയോ കോൺഫറൻസിൽ തർക്കം പരിഹരിക്കാനാണ് നീക്കം.

അടച്ചുപൂട്ടിയ ബാറുകളിലെ തൊഴിലാളികൾ, 1996ലെ ചാരായ നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ട്ടപ്പെട്ട ശേഷം മരിച്ചവരുടെ ആശ്രിതർ, ബെവറേജസ് ദിവസക്കൂലിക്കാർ എന്നിവരെ നിയമിച്ചപ്പോൾ ആനുകൂല്യങ്ങൾ ഇല്ലാത്ത നോൺ കേഡർ വിഭാഗത്തിൽ പെടുത്തിയതിനെതിരേയാണ് നിയമനം ലഭിച്ചവർ ഹൈക്കോടതിയെ സമീപിച്ചത്.

എൽഡിസി, യുഡിസി നിയമനം ലഭിച്ചവരാണ് നോൺ കേഡർ ഒഴിവാക്കാൻ ഹൈക്കോടതിയിൽ കേസ് നൽകിയത്. മൂന്ന് വിഭാഗങ്ങളിലായി 1600 ഓളം പേരാണ് റാങ്ക് പട്ടികയിൽ ഉള്ളത്. മൂന്നു പട്ടികയിൽനിന്നും അഞ്ച് വീതം 15 പേർക്കാണ് 2001-ൽ നിയമനം നൽകിയത്.

ഇവരെ കേഡർ വിഭാഗത്തിൽപ്പെടുത്തി സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകണമെന്നാണ് ആവശ്യം. 15 ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കണമെന്നാണ് കോടതി ഉത്തരവ്. അതിനു മുമ്പ് സമവായത്തിലെത്താനാണ് ബെവറേജസ് കോർപറേഷൻ ശ്രമം നടത്തുന്നത്.