Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച...
തൃശൂരിൽ 1.15 കിലോ കഞ്ചാവുമായി യു...
തെലുങ്കാന ബിജെപി അധ്യക്ഷനായി എ...
പേരൂർക്കട വ്യാജമോഷണക്കേസ്; ബി...
അതിരപ്പള്ളിയിൽ കാട്ടാന ആക്രമണ...
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക...
Previous
Next
ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം 21 മണിക്കൂർ വാർഡിനു പുറത്തു പൊതിഞ്ഞുവച്ചു, ഇന്നു പരാതി നൽകും
Monday, November 15, 2021 3:18 PM IST
ഗാന്ധിനഗർ (കോട്ടയം): ആംബുലൻസിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരിയുടെ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ പുറത്തു തുണിയിൽ പൊതിഞ്ഞു വച്ച സംഭവത്തിൽ ഇന്ന് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകും.
ആസാം സ്വദേശികളും അടിമാലിയിൽ വാടകയ്ക്കു താമസിക്കുന്ന അംജാസ് അഫ്സൽ - അഫ്സൽനാ ദന്പതികളുടെ ഗർഭസ്ഥ ശിശുവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അടിമാലിയിലെ ഹോട്ടൽ ജീവനക്കാരനാണ് അംജാസ്. അഫ്സൽനാ വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയും. ഇവർക്ക് ആറു വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.
രണ്ടാമത്തെ പ്രസവ ചികിത്സ അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധയിൽ വയറ്റിനുള്ളിൽ ഗർഭസ്ഥ ശിശു മരിച്ചു കിടക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ പറഞ്ഞു. അതനുസരിച്ചു കഴിഞ്ഞ ചൊവ്വാഴ്ച അടിമാലിയിൽനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കു പുറപ്പെട്ടു. യാത്രാ മധ്യേ അഫ്സൽനാ ആംബുലൻസിൽ പ്രസവിച്ചു.
വൈകുന്നേരം 5.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി. പരിശോധനയിൽ യുവതിക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ഐസലേഷൻ വാർഡിലേക്കു മാറ്റുകയായിരുന്നു. ഇതോടൊപ്പം മരണപ്പെട്ട ഗർഭസ്ഥ ശിശുവിനെ ഐസലേഷൻ വാർഡിനു പുറത്തു തുണിയിൽ പൊതിഞ്ഞു വയ്ക്കുകയും ചെയ്തു.
കുഞ്ഞിന്റെ മൃതദേഹം തന്റെ കണ്മുന്പിൽനിന്നു മാറ്റണമെന്നു നിരവധി തവണ യുവതി പറഞ്ഞിട്ടും ജീവനക്കാർ തയാറായില്ല. ബുധനാഴ്ച രാവിലെ പരിശോധനയ്ക്കെത്തിയ ഡോക്ടറോടു വിവരം പറയുകയും ഉച്ചകഴിഞ്ഞ് 2.30നാണ് തന്റെ കണ്മുൻപിൽനിന്നു ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം എടുത്തുകൊണ്ടുപോയതെന്നും അഫ്സൽനാ പറയുന്നു.
ജീവനക്കാരിൽ ഒരാൾ, മൃതദേഹം താമസസ്ഥലത്തേക്കു കൊണ്ടു പോകുന്നുണ്ടോ എന്ന് അന്വേഷിച്ചു. അടിമാലിയിൽ വാടകയ്ക്കു താമസിക്കുന്നതിനാൽ ബുദ്ധിമുട്ടുണ്ടെന്നും ഇവിടെയെവിടെയെങ്കിലും സംസ്കരിക്കുവാൻ സഹായിക്കണമെന്നും അഫ്സൽനാ പറഞ്ഞു.
പിന്നീട് ജീവനക്കാരി അക്ഷരാഭ്യാസമില്ലാത്ത തനിക്ക് മലയാളത്തിൽ തയാറാക്കിയ ഒരു അപേക്ഷ നൽകുകയും ഒപ്പുവയ്ക്കുവാൻ പറയുകയും ചെയ്തു. ഇതനുസരിച്ച് ഒപ്പു വച്ചതോടെ മൃതദേഹം കൊണ്ടു പോയതായി അഫ്സൽനാ പറയുന്നു.
നവജാത ശിശുവിന്റെ മൃതശരീരം മണിക്കൂറുകൾ വാർഡിന്റെ പുറത്ത് വച്ചതിനെക്കുറിച്ച് ജീവനക്കാരോ അടുത്ത ദിവസമെത്തിയ ഡോക്ടറോ തൃപ്തികരമായ മറുപടി നൽകിയില്ല. സംഭവം വാർത്തയായതോടെ ജീവനക്കാർ തന്നോടു മോശമായി സംസാരിക്കുകയാണുണ്ടായതെന്നു മാതാവ് ആരോപിക്കുന്നു.
നവജാത ശിശുവിനെ തങ്ങൾക്കു സംസ്കരിക്കാൻ പറ്റാത്തതിനാൽ മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കുവാൻ വിട്ടുകൊടുക്കുമോയെന്ന ആശങ്ക ദന്പതികൾക്കുണ്ടായി. മോർച്ചറിയിൽ അന്വേഷിച്ചപ്പോൾ ദന്പതികളുടെ മേൽവിലാസത്തിലും മരണ രജിസ്ട്രറിലും ഗർഭസ്ഥ ശിശുവിന്റെ രേഖയുണ്ടായിരുന്നില്ല. തുടർന്നു പൊതുപ്രവർത്തകർ ദന്പതികള കണ്ട് വിവരം ആരാഞ്ഞശേഷം ആശുപത്രി അധികൃതരുമായി ഇടപെട്ടു.
ഗർഭസ്ഥ ശിശുക്കൾ മരണപ്പെട്ടാൽ ബന്ധുക്കൾക്ക് ആവശ്യമെങ്കിൽ വിട്ടുകൊടുക്കുമെന്നും അല്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം സംസ്കരിക്കുകയാണ് പതിവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശിശുവിന്റെ മൃതദേഹം തങ്ങൾക്കു സംസ്കരിക്കുവാൻ കഴിയാത്തതിനാൽ ആശുപത്രിക്കു വിട്ടുനൽകിയതായുള്ള അപേക്ഷയിൽ അഫിസൽനാ ഒപ്പുവച്ചു തന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മൃതദേഹം വേണമെന്നാണെങ്കിൽ ആവശ്യമായ രേഖയുമായെത്തി മൃതദേഹം ഏറ്റെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇന്നലെ രാവിലെ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നീലിമംഗലം മുസ്ലിം ജമാത്ത് പള്ളിയിൽ സംസ്കരിക്കുകയും ചെയ്തു. 21 മണിക്കൂർ നേരം ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ വെളിയിൽ തുണിയിൽപ്പൊതിഞ്ഞു വയ്ക്കുവാനുണ്ടായ കാരണത്തെക്കുറിച്ച് അറിയണമെന്നും അതു സംബന്ധിച്ചുള്ള പരാതി ആശുപത്രി സൂപ്രണ്ടിന് ഇന്നു നൽകുമെന്നും ദന്പതികൾ പറയുന്നു.
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
യുവാവിന്റെ മരണത്തിൽ ദുരൂഹത; അവസാനം വിളിച്ചത് ഒരു പെൺകുട്ടിയെ
പോലീസിനു നേരേ നായയെ അഴിച്ചുവിട്ടു; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
More from other section
കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
Kerala
ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
National
ടെക്സസിൽ മിന്നൽപ്രളയം; 27 പേർ മരിച്ചു
International
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
Sports
More from other section
കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
Kerala
ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
National
ടെക്സസിൽ മിന്നൽപ്രളയം; 27 പേർ മരിച്ചു
International
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
കെസിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു
Sports
തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡി മർദനത്തിനിരയാ...
Top