മയക്കുമരുന്ന്: ദന്പതികൾ നിർണായക വിവരങ്ങൾ വെളിപ്പെടുത്തി
Friday, March 18, 2022 2:59 PM IST
കണ്ണൂർ: ലക്ഷങ്ങൾ വില വരുന്ന മാരക മയക്കുമരുന്നുമായ ദന്പതികളിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്. ഇന്നലെയാണ് കാപ്പാട് സ്വദേശി ബൾക്കീസിനെയും ഭർത്താവ് അഫ്സലിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

മുഖ്യപ്രതിയായ കണ്ണൂർ സിറ്റി മരക്കാർകണ്ടി സ്വദേശി ജനീസിന്‍റെ ഒളിത്താവളത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നാണ് സൂചന. ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം അസ്റ്റിലായ മുഖ്യപ്രതി ബൾക്കീസിന്‍റെ സഹോദരി ഭർത്താവായ തെക്കീബസാർ റാബിയ മൻസിലിൽ നിസാമിനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങും.

തന്‍റെ സംഘം കൊക്കെയ്നടക്കമുള്ള ലഹരി മരുന്നുകൾ കൈകാര്യം ചെയ്തിരുന്നതായി നിസാം നിസാം മൊഴി നൽകിയിരുന്നു. ഇതിന്‍റെ കൂടുതൽ വിവരങ്ങളറിയാനും ലഹരികടത്തലിലുള്ള അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ചറിയാനുമാണ് നിസാമിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.

നിസാമിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പേർ അറസ്റ്റിലാവാനാണ് സാധ്യത. കോടികൾ വിലവരുന്ന ലഹരിമരുന്നുകളാണ് നിസാമും കൂട്ടാളികളും ചേർന്നു കേരളത്തിന് അകത്തും പുറത്തും കടത്തിയത്. സിറ്റി സ്വദേശി നീസിന്‍റെ പടന്നപ്പാലത്തെ സ്ഥാപനം റെയ്ഡ് ചെയ്തപ്പോൾ ലക്ഷങ്ങൾ വില വരുന്ന ലഹരി മരുന്നുകൾ പോലീസ് കണ്ടെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.