നെടുമ്പാശേരി: കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 95 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഗൾഫ് മേഖലയിൽനിന്നും വന്ന മൂന്നു യാത്രക്കാരിൽനിന്നായി 1,953 ഗ്രാം സ്വർണമാണ് ഇരു വിഭാഗവും നടത്തിയ പരിശോധനയിൽ പിടികൂടിയത്.
മസ്കറ്റിൽനിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ മുനീർ (29) എന്ന യാത്രക്കാരനിൽനിന്നും 643 ഗ്രാം പിടിച്ചു. അഞ്ച് സ്വർണ ബാറുകളും ഒരു സ്വർണ കട് പീസുമാണ് ഇയാളിൽനിന്നു പിടിച്ചിട്ടുള്ളത്. ഹാൻഡ് മിക്സിയിൽ ഒളിപ്പിച്ചാണ് സ്വർണ അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്.
കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുനീർ പിടിയിലായത്. മറ്റ് രണ്ട് യാത്രക്കാരിൽനിന്നും കൊച്ചിൽനിന്നും വന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയത്. ഒരു യാത്രക്കാരനിൽ നിന്ന് 950 ഗ്രാം സ്വർണ മിശ്രിതവും മറ്റൊരു യാത്രക്കാരനിൽ നിന്ന് 360 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയുമാണ് പിടിച്ചത്.
കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ യാത്രക്കാരെ സംബന്ധിച്ച വിശദാംശസകൾ വെളുപ്പെടുത്തിട്ടില്ല. ഇവരുടെ പിന്നിലുള്ള സ്വർണ കള്ളക്കടത്ത് സംഘത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.