Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആലപ്പുഴയിൽ യുവതിയെ പിതാവ് കഴു...
ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ട...
ചെന്നൈയിൽ കുളത്തിൽ കുളിക്കാനിറങ...
അഞ്ചുദിവസം മഴയെത്തും; ഇന്ന് അതി...
തന്റെ പ്രതികരണം മാധ്യമങ്ങൾ വള...
ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദ...
Previous
Next
ചോദ്യം ചെയ്യലിനിടെ ഇറങ്ങിയോടി വിഷം കഴിച്ചു; എന്നിട്ടും കൊലക്കേസ് പിന്നാലെയെത്തി!
Saturday, September 18, 2021 10:18 AM IST
കൽപ്പറ്റ: ആ ഇറങ്ങിയോട്ടവും വിഷം കഴിക്കലും അർജുനെ രക്ഷിച്ചില്ല, മാത്രമല്ല കൂടുതൽ വിനയായി മാറുകയും ചെയ്തു. പനമരം-നെല്ലിയമ്പം കാവടത്ത് റിട്ടയേര്‍ഡ് അധ്യാപകന് പദ്മാലയത്തില്‍ കേശവന്(70), ഭാര്യ പദ്മാവതി(68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് കൗതുകകരമായ വഴിത്തിരിവ്.
അതും മൂന്നു മാസങ്ങൾക്കു ശേഷം. ദമ്പതികളുടെ അയല്‍വാസി താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ പരേതരായ ബാബു- ഇന്ദിര ദമ്പതികളുടെ മകന് അര്‍ജുനെ(24)യാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇറങ്ങിയോട്ടം
കഴിഞ്ഞ ഒമ്പതിനു മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്ജുന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് കുറെ നാൾ ആശുപത്രിയിലായിരുന്നു. എന്നാൽ, ഇറങ്ങിയോട്ടവും വിഷം കഴിക്കലുമൊന്നുകൊണ്ടു വിട്ടുകളയാൻ പോലീസ് തയാറായിരുന്നില്ല.
മേപ്പാടി അരപ്പറ്റ വിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കഴിയുന്നതുവരെ പോലീസ് കാത്തിരുന്നു. സുഖമായി എന്നുറപ്പായ ശേഷം വീണ്ടും ചോദ്യം ചെയ്യൽ. ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ യുവാവ് കുറ്റസമ്മതം നടത്തിയതെന്നു പോലീസ് പറഞ്ഞു.
മാരക ആക്രമണം
മോഷണശ്രമത്തിനിടെയാണ് അര്ജുന് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ജൂണ്‍ 10നു രാത്രി നടത്തിയ ആക്രമണത്തിലാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. വയറിനും തലയ്ക്കും വെട്ടും കുത്തുമേറ്റ കേശവന് രാത്രിതന്നെ മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതി പിറ്റേന്നു മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്.
മാനന്തവാടി ഡിവൈഎസ്പി എ.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം.അബ്ദുല്‍ കരീം, കേണിച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, കല്പറ്റ സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.ജിജേഷ് എന്നിവരടക്കം 41 പേരടങ്ങുന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘം.
മൊഴിയില്‍ വൈരുധ്യം
കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അഞ്ചു ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും പ്രദേശത്തെയും സമീപ പ്രദേശങ്ങളിലേയും 150ഓളം സിസിടിവി കാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.
അര്ജുനനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയില്‍ വൈരുധ്യം കണ്ടതിനാല്‍ വീണ്ടും ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് കൈവശം സൂക്ഷിച്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
മോഷണം ലക്ഷ്യമിട്ട് സംഭവ ദിവസം സന്ധ്യക്കു വീട്ടില്‍ കയറിക്കൂടി പൂജാമുറിയില്‍ പതുങ്ങിയ അര്‍ജുനനെ കേശവന് കാണാനിടയായി. ഇതേത്തുടര്‍ന്നു അര്ജുന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചു ദമ്പതികളെ വെട്ടിപ്പരിക്കേല്പിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
അര്ജുന് സഹോദരനൊപ്പമാണ് വീട്ടില്‍ താമസം. ദമ്പതികള്‍ കൊല്ലപ്പെട്ട വീടിനു പിന്നലെ വയലിലൂടെ പ്രതിയുടെ വീട്ടില്‍ എളുപ്പമെത്താം.താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്.
നിലവിളി
രാത്രി നിലവിളി കേട്ടു നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്തു സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്.
തുണി മുറിവില്‍ അമര്‍ത്തി നിലവിളിക്കുകയായിരുന്നു പദ്മാവതി. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്റെ മുകള്‍നിലയില്‍നിന്നു ഇറങ്ങിവന്ന മുഖംമൂടി ധരിച്ച രണ്ടു പേരാണ് അക്രമം നടത്തിയതെന്നാണ് മരണപ്പെടുന്നതിനു മുമ്പ് പദ്മാവതി പറഞ്ഞത്.
വീട്ടില്‍ മോഷണം നടന്നിരുന്നില്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. അര്ജുന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഒന്നര വര്‍ഷം മുമ്പ് താഴെ നെല്ലിയമ്പത്തെ ഒരു വീട്ടില്‍നിന്നു മോഷ്ടിച്ചതാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ വീട്ടമ്മയുടെ ക്വട്ടേഷന്‍; നാലംഗ സംഘം പിടിയില്‍
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
പോലീസിനു നേരേ നായയെ അഴിച്ചുവിട്ടു; മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
More from other section
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Business
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports
More from other section
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Business
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports
കോട്ടയം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദ കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമ...
Top