Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാ...
രാജ്യ കാര്യങ്ങളിൽ പ്രതിബദ്ധതയി...
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്...
പണം വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ...
രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ അറ...
ബിജെപിക്ക് ഒരു എംപിയെ നല്കിയാ...
Previous
Next
ശബരിമല വിമാനത്താവളം: ടേബിൾ ടോപ്പ് റൺവേ വേണ്ടിവരില്ലെന്നു സർക്കാർ
Tuesday, September 21, 2021 2:00 PM IST
ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിനു കുരുക്കാകുന്നതു നിര്‍ദിഷ്ട സ്ഥലത്തോടു ചേര്‍ന്നു കിടക്കുന്ന ജനവാസ മേഖലകളും ഏറ്റെടുത്ത സ്ഥലത്തിന്റെ വ്യാപ്തിക്കുറവും. റണ്‍വേ വികസനത്തിന് ഉള്‍പ്പടെ ചെറുവള്ളി എസ്റ്റേറ്റില്‍ ഏറ്റെടുത്ത സ്ഥലത്ത് സൗകര്യങ്ങള്‍ നന്നേ കുറവാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ചെറുവള്ളി എസ്റ്റേറ്റ് വലിയ മലയല്ലെന്നും അതിനാല്‍ മംഗലാപുരം, കോഴിക്കോട് മാതൃകയില്‍ ടേബിള്‍ ടോപ്പ് റണ്‍വേ ആയിരിക്കില്ലെന്നുമാണ് കേരളം ഇപ്പോള്‍ നല്കാനൊരുങ്ങുന്ന വിശദീകരണം.
ജനവാസമേഖല
ഈ അപകട സാധ്യത ഒഴിവാക്കിയാല്‍ പോലും പരിസര പ്രദേശത്തെ ജനവാസ മേഖലയെയും സംരക്ഷിത വനപ്രദേശം ഉള്‍പ്പടെയുള്ള വനമേഖലയേയും വിമാനത്താവളം പ്രതികൂലമായി ബാധിക്കുമെന്നാണ് ഡിജിസിഎയുടെ എയറോഡ്രോം സ്റ്റാന്‍ഡേര്‍ഡ് ഡയറക്ടറേറ്റ് ഡയറക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാര്‍ ഗാര്‍ഗ് വ്യോമയാന മന്ത്രാലയത്തിനു നല്കിയ സൈറ്റ് ക്ലിയറന്‍സ് അപ്രൂവല്‍ റിപ്പോര്‍ട്ടില്‍ മുന്നറിപ്പു നല്‍കുന്നത്.
കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ലൂയി ബര്‍ഗര്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച ടെക്നിക്കല്‍ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോര്‍ട്ടിലും അനുബന്ധ രേഖകളിലും സ്ഥലം സര്‍വേയറോ കെഎസ്ഐഡിസി അധികൃതരോ ഒപ്പു വച്ചിട്ടില്ല.
നിര്‍ദിഷ്ട സ്ഥലത്തു റണ്‍വേ വികസനം സാധ്യമല്ലെന്നു സുരക്ഷാ വെല്ലുവിളികളുണ്ടെന്നും വിമാനത്താവളത്തിന് 2700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ റണ്‍വേ നിര്‍മിക്കാനായി കണ്ടെത്തിയ സ്ഥലത്തിന്റെ കാര്യത്തിലും ഡിജിസിഎ നല്കിയ റിപ്പോര്‍ട്ടില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.
കാറ്റിന്റെ ഗതി
ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാനിരിക്കുന്ന വിമാനത്താവളം തേനി-കൊട്ടാരക്കര ദേശീയ പാതയില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയും കോട്ടയം ജില്ലയിലെ എരുമേലി ടൗണിനോട് ചേര്‍ന്നുമാണ്. മാത്രമല്ല പദ്ധതി പ്രദേശം യുടിഎം കോഓര്‍ഡിനേറ്റ് സോണില്‍ പെടുന്നതുമാണ്. അതുകൊണ്ട് തന്നെ കാറ്റിന്റെ ഗതിയും വേഗവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍ണായകം.
ഇവിടം കുന്നിന് പ്രദേശവും റബര്‍ തോട്ടങ്ങളാല്‍ നിബിഡവുമാണ്. അതുകൊണ്ടു മുകളില്‍നിന്നുള്ള വീക്ഷണം കോഴിക്കോട്, മംഗാലപുരം വിമാനത്താവളങ്ങള്‍ക്കു സമാനമാണ്. സ്ഥലപരിമിതി മൂലം ഒരു ടേബിള്‍ ടോപ്പ് റണ്‍വേ തന്നെയായിരിക്കും ഉണ്ടാകാനിടയുള്ളത്.
രണ്ടു ഗ്രാമങ്ങൾ
എരുമേലി സൗത്ത്, മണിമല ഗ്രാമങ്ങളെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പ്രതികൂലമായി തന്നെ ബാധിക്കും. ഒരു ക്രൈസ്തവ ദേവാലയം, രണ്ടു ക്ഷേത്രങ്ങള്‍, ഒരു മോസ്ക്, ഒരാശുപത്രി എന്നിവയും നീക്കം ചെയ്യേണ്ടി വന്നേക്കാം. മാത്രമല്ല, കരിക്കാട്ടൂര്‍ റിസര്‍വ് വനപ്രദേശത്തോടു ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ മേഖലയിലെ വന്യവജീവി ആവാസ വ്യവസ്ഥയും പരിഗണിക്കേണ്ടി വരും.
ശബ്ദമലിനീകരണ പരിധിക്കുള്ളില്‍ ജനവാസ കേന്ദ്രങ്ങളുണ്ടെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം ജനങ്ങളെ പുതിയൊരു വിമാനത്താവളത്തിന്റെ നിര്‍മാണം ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നോ അതിനുള്ള പരിഹാര നിര്‍ദേശങ്ങളോ കേരളം തയാറാക്കി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
അതിനു പുറമേ, ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം അന്തിമ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. എയര്‍പോര്‍ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിര്‍ദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്തിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍പോര്‍ട് അഥോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും ഇക്കാര്യത്തില്‍ നിര്‍ണായക വിവരം നല്‍കിയത്. കഴിഞ്ഞ ജൂലൈ 19നാണ് വ്യോമയാന മന്ത്രാലയം ഡിജിസിഎയുടെ റിപ്പോര്‍ട്ട് തേടി കത്തു നല്‍കിയത്.
ദൂരപരിധി
പുതിയ വിമാനത്താവളങ്ങള്‍ സംബന്ധിച്ച നയത്തിന്റെ 8.1 (എ) ഖണ്ഡികയില്‍ പറയുന്നത് പ്രകാരം സിവിലിയന്‍ എയര്‍പോര്‍ട്ടിന്റെ 150 കിലോമീറ്റര്‍ വ്യോമപരിധിയില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്നാണ്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നുള്ള ദൂരം കണക്കാക്കുന്പോൾ ഈ ദൂരപരിധിക്കുള്ളിലാണ് നിര്‍ദിഷ്ട വിമാനത്താവളം വരുന്നത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളുടെ കണ്ട്രോള് സോണുകള്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ കണ്ട്രോള് സോണ്‍ കൂടി വരുമ്പോള്‍ പരസ്പരം കൂടിക്കലര്‍ന്നു പോകും. വ്യോമ ഗതാഗതത്തില്‍ ഏറെ പ്രധാന്യമുള്ള ഈ വസ്തുത കേരളം നല്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.
നീളവും ചരിവും
എയര്‍സ്ട്രിപ്പിന്റെ നീളവും വീതിയും ചെരിവും അടക്കം വിമാനത്താവളത്തിന്റെ ഭാവി വികസന പദ്ധതികളായ ടാക്സി ട്രാക്കിന് ഉള്‍പ്പടെ സ്ഥല പരിമിതികള്‍ ഉണ്ട്. ലൂയി ബര്‍ഗര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഒരേ വിവരങ്ങള്‍ പല സ്ഥലങ്ങളില്‍ പല തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതു കണക്കിലെടുത്ത് കൊണ്ടു നടത്തുന്ന ഒരുതരത്തിലുള്ള ഭാവി നീക്കങ്ങള്‍ക്കും തങ്ങള്‍ ഉത്തരവാദികളല്ല എന്നു തന്നെ ലൂയി ബര്‍ഗര്‍ തന്നെ പറയുന്നു.
ഒരു തരത്തിലുള്ള വാഗ്ദാനമോ പ്രാതിനിധ്യമോ ഉറപ്പോ ഇല്ലാത്ത റിപ്പോര്‍ട്ടാണിതെന്നാണ് ഡിജിസിഎ കുറ്റപ്പെടുത്തി. വിമാനത്താവളത്തിന്റെ സംയോജിത ഒഎല്‍എസ് ഡയഗ്രം റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത് മനസിലാക്കാന്‍ ഏറെ പ്രയാസകരമാണ്.
കൂടുതല്‍ വ്യക്തത വരുത്തുന്ന അനുബന്ധ രേഖകളും കേരളം നല്കിയ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിമാനത്താവളം സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ അമേരിക്കന്‍ കമ്പനിയായി ലൂയി ബര്‍ഗര്‍ കണ്‍സള്‍ട്ടന്‍സിയെയാണ് കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍, ലൂയി ബര്‍ഗര്‍ തയാറാക്കി നല്കിയ റിപ്പോര്‍ട്ടില്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നടപടികളില്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന് അവര്‍ പ്രത്യേകം പറയുന്നുണ്ട്. അത്തരത്തിലൊരു റിപ്പോര്‍ട്ട് എങ്ങനെ വിശ്വാസത്തിലെടുക്കാന്‍ കഴിയും എന്നാണ് ഡിജിസിഎ ഇപ്പോള്‍ വ്യോമനയാന മന്ത്രാലയത്തോടു ചോദിച്ചിരിക്കുന്നത് ചോദിക്കുന്നത്.
തരണം ചെയ്യാമെന്നു സർക്കാർ
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2,263 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായ അംഗീകാരം നല്‍കിയിരുന്നു. നിര്‍ദിഷ്ട സ്ഥലം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 88 കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 110 കിലോമീറ്റര്‍ മാത്രവും അകലത്തിലാണ്.
നിലവിലെ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം ഒരു വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്റര്‍ ദൂരപരിധിയില്‍ മറ്റൊരു വിമാനത്താവളം വേണ്ടെന്നാണ്. ഒരു പക്ഷേ, ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ ശബരിമല വിമാനത്താവളത്തിന് അനുമതി നല്കാന് തുനിഞ്ഞാല്‍ പോലും ഗുരുതര സാങ്കേതിക പിഴവുകളും അപകട സാധ്യതകളുമാണ് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നത്.
ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവളി എസ്റ്റേറ്റില്‍നിന്നു ശബരിമലയിലേക്ക് 48 കിലോമീറ്ററേ ദൂരമുള്ളൂ എന്നതു കൊണ്ടാണ് കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിമാനത്താവളം നിര്‍മാണത്തിന് ഈ സ്ഥലംതന്നെ ഏറ്റെടുത്തത്. നേരത്തെ ആറന്മുളയില് സ്ഥലം ഏറ്റെടുത്തു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എങ്കിലും പരിസ്ഥിതി വിഷയങ്ങളില്‍ ഉടക്കി തടസപ്പെട്ടു.
നേരത്തേ അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി നടത്തിയ പഠനത്തില്‍ ചെറുവള്ളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്നു കണ്ടെത്തിയിരുന്നു. പുതിയ തടസങ്ങളെ സർക്കാർ ഏതു രീതിയിൽ മറികടക്കുമെന്നാണ് ഇനി കാണേണ്ടത്.
അതേസമയം, തുടക്കത്തിൽ ഇത്തരം തടസവാദങ്ങൾ സാധാരണമാണെന്നും കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിലും ഇത്തരം ചോദ്യങ്ങൾ വന്നിരുന്നുവെന്നും കൃത്യമായ
മറുപടി നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നുമാണ് സർക്കാർ പറയുന്നത്.
- സെബി മാത്യു
തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു, കാനനപാത തുറക്കാൻ പരിശോധന
തങ്കയങ്കി ഘോഷയാത്ര നാളെ പുറപ്പെടും
കാനനപാത തുറന്നില്ലെങ്കിൽ ലംഘിച്ചു യാത്ര നടത്തുമെന്നു വിഎച്ച്പി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
More from other section
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports
More from other section
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരള സർ...
Top