ജഡ്ജി നിയമനം വേഗത്തിലാക്കണം: കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം
Wednesday, March 22, 2023 6:57 PM IST
ന്യൂഡൽഹി: മുടങ്ങിക്കിടക്കുന്ന നിയമനങ്ങളിൽ എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച് ശിപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത് ജഡ്ജിമാരുടെ സീനിയോറിറ്റിയെ ബാധിക്കുമെന്ന് കൊളീജിയം വ്യക്തമാക്കി.

അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കൊളീജിയത്തിന്‍റെ വിമര്‍ശനം. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍. ജോണ്‍ സത്യന്‍റെ പേര് വീണ്ടും ശിപാര്‍ശ ചെയ്തിട്ടും അംഗീകരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് ആശങ്കപ്പെടുത്തുന്നതാണ്. ശിപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക