പാലായിൽ ഇന്നു കർഷകമതിൽ, റാലി, മഹാസംഗമം
പാലായിൽ ഇന്നു  കർഷകമതിൽ, റാലി, മഹാസംഗമം
Saturday, December 14, 2019 1:15 AM IST
പാലാ: “അവഗണനകൾക്കെതിരെ അവകാശങ്ങൾക്കായി’’ എന്ന മുദ്രാവാക്യവുമായി പാലാ രൂപത സംഘടിപ്പിക്കുന്ന കർഷക മഹാസംഗമം ഇന്നു പാലായിൽ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് പാലായിൽ എത്തിച്ചേരുന്ന ഒരു ലക്ഷം കർഷകർ ടൗണിലെ അഞ്ചു കേന്ദ്രങ്ങളിലായി സംഗമിച്ചു കർഷകമതിലുകൾ തീർക്കും.

കത്തീഡ്രൽ മൈതാനം, കൊട്ടാരമറ്റം ജംഗ്ഷൻ, കിഴതടിയൂർ ബൈപാസിലെ കിഴതടിയൂർ പള്ളി ജംഗ്ഷൻ, ളാലം പാലം ജംഗ്ഷൻ, മാർക്കറ്റ് റോഡിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മതിലുകൾ തീർക്കുന്നത്. രൂപതയുടെ 170 ഇടവകകളിൽനിന്നു വൈദികരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കർഷകർ എത്തുന്നത്.

തുടർന്ന് കർഷകർ അഞ്ചു കേന്ദ്രങ്ങളിൽനിന്നു റാലിയായി പൊതുസമ്മേളന കേന്ദ്രമായ കുരിശുപള്ളി കവലയിലേക്കു നീങ്ങും. 3.30നു കുരിശുപള്ളി ജംഗ്ഷനിൽ ലക്ഷം പേരുടെ കർഷക മഹാസംഗമം നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കർഷക ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും. രൂപതയ്ക്കുള്ളിലെ നാനാജാതി മതസ്ഥരായ കർഷകർ ഒപ്പിട്ട് ഇടവക, ഫൊറോനാതലത്തിൽ സമാഹരിച്ച് മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ട ഭീമഹർജികൾ ഫൊറോന ഭാരവാഹികളിൽനിന്നു ബിഷപ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങും.


ബിഷപ് മാർ ജേക്കബ് മുരിക്കൻ, മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനാത്ത്, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഷെവലിയർ വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും. കർഷകരുടെ ജീവൽ പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ലക്ഷ്യം വച്ചാണ് രൂപതയുടെ നേതൃത്വത്തിൽ കർഷകമതിലും റാലിയും മഹാസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.