ഗൃഹനാഥനെ കൊലപ്പെടുത്തി; ഭാര്യയും അയൽവാസിയും അറസ്റ്റിൽ
ഗൃഹനാഥനെ കൊലപ്പെടുത്തി;  ഭാര്യയും അയൽവാസിയും  അറസ്റ്റിൽ
Saturday, January 25, 2020 12:55 AM IST
മഞ്ചേശ്വരം(കാസർഗോഡ്): ഗൃഹനാഥനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും അയല്‍വാസിയും അറസ്റ്റിൽ. കർണാടക അതിർത്തിയോട് ചേർന്ന വൊർക്കാടി കിദമ്പാടിയിലെ ഇസ്മയിലി(52)ന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ആയിഷ(43), അയല്‍വാസിയായ മുഹമ്മദ് ഹനീഫ(34) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ്ചെയ്തത്.

കഴിഞ്ഞ 20ന് പുലര്‍ച്ചെയാണ് ഇസ്മയിലിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്നും മരണകാരണം ഹൃദയാഘാതമാകാമെന്നും ആയിഷ അറിയിച്ചതിനെത്തുടർന്ന് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ, കഴുത്തിൽ കയര്‍ മുറുകിയതുപോലുള്ള പാടുകൾ മൃതദേഹത്തിൽ കാണപ്പെട്ടതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കഴുത്തിൽ കയർ കുരുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇസ്മായിലിന്‍റെ മൂക്കില്‍നിന്നും കണ്ണില്‍നിന്നും രക്തം ഒലിച്ചിറങ്ങിയിരുന്നു. ഇതെല്ലാം സംശയം വര്‍ധിപ്പിക്കുകയും ചെയ്തു. പിന്നീട് വിശദമായ ചോദ്യംചെയ്യലിലാണ് തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്നതിനാല്‍ ഇസ്മായിലിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കാര്യം ആയിഷ വെളിപ്പെടുത്തിയത്. ഇതിനായി 10,000 രൂപ ഹനീഫയ്ക്ക് നല്‍കി. ഹനീഫ ഏർപ്പാടാക്കിയ രണ്ടുപേർ ചേർന്ന് ഉറക്കത്തിലായിരുന്ന ഇസ്മായിലിനെ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.


കൊലപാതകികൾക്ക് വീട്ടിൽ കയറാൻ കതക് തുറന്നുകൊടുത്തത് ആയിഷയാണെന്ന് പോലീസ് പറഞ്ഞു. കൃത്യം നിർവഹിച്ചവർഒളിവിലാണ്. കൊലപാതകികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. ആയിഷയും ഹനീഫയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇസ്മായിലും ആയിഷയും മാത്രമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. ഇവരുടെ രണ്ട് ആൺമക്കൾ വിദേശത്തും മകൾ വിവാഹിതയായി ഭർതൃവീട്ടിലുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.