മെയ്ഡ് ഇൻ ചൈന!
മെയ്ഡ് ഇൻ ചൈന!
Monday, February 24, 2020 3:27 AM IST
തിരുവനന്തപുരം: കുളത്തൂപ്പുഴയ്ക്കു സമീപം വഴിയരികിൽ കണ്ടെത്തിയ വെടിയുണ്ടകളിൽ പാക്കിസ്ഥാനിൽ നിർമിച്ചവയ്ക്കൊപ്പം ചൈനയിൽ നിർമിച്ചവയുമുണ്ടെന്നു വ്യക്തമായി. അതീവ പ്രഹരശേഷിയുള്ള എകെ-47 റൈഫിളുകളിൽ ഉപയോഗിക്കാൻ കഴിയുന്ന രണ്ടു വെടിയുണ്ടകളാണു ചൈനയിൽ നിർമിച്ചവയെന്നു കണ്ടെത്തിയത്. മറ്റു 12 വെടിയുണ്ടകൾ പാക്കിസ്ഥാനിൽ നിർമിച്ചതാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുള്ള കോഡ് ഉപയോഗിച്ചാണ് അവ ചൈനയിൽ നിർമിച്ചതെന്നു പോലീസിന്‍റെ ആർമറി വിഭാഗം സ്ഥിരീകരിച്ചത്. രണ്ടു വെടിയുണ്ടകളിൽ 611 എന്ന കോഡാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 1972-ൽ ചൈനയിലെ സ്വകാര്യ ഫാക്ടറികളിൽ നിർമിച്ചതെന്നാണു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കണ്ടെത്തിയ 14 വെടിയുണ്ടകളിൽ ബാക്കി 12 എണ്ണം പാക്കിസ്ഥാനിൽ നിർമിച്ചതാണെന്നു കഴിഞ്ഞദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു.

പിഒഎഫ് എന്ന കോഡുള്ള വെടിയുണ്ടകൾ എസ്എൽആർ തോക്കുകളിൽ ഉപയോഗിക്കുന്നവയാണ്. ഇവയെല്ലാം ഗ്രീസും വാക്സും ഉപയോഗിച്ചു വൃത്തിയാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓരോ രാജ്യത്തെ യും ഓർഡനൻസ് ഫാക്ടറികളിൽ നിർമിക്കുന്ന ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കും തിരിച്ചറിയാനായി പ്രത്യേക കോഡുകൾ നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 28ന് പുറത്തിറങ്ങിയ മലയാള പത്രത്തിന്‍റെ കടലാസിലാണ് ഇവ പൊതിഞ്ഞിരുന്നത്. ഇവ ഏതെങ്കിലും തീവ്രവാദി ഗ്രൂപ്പിന്‍റേതാകാനുള്ള സാധ്യതയ്ക്കൊപ്പം, ഏതെങ്കിലും മുൻ സൈനിക ഉദ്യോഗസ്ഥൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിയുണ്ട, പോലീസിന്‍റെ വെടിയുണ്ടകൾ കാണാനില്ലെന്ന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

കുളത്തൂപ്പുഴ വനമേഖല ഉൾപ്പെട്ട പ്രദേശമായതിനാൽ പോലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) കേസ് അന്വേഷിക്കുന്നത്.


എടിഎസ് തലവൻ അനൂപ് കുരുവിള ജോണ്‍ സ്ഥലത്തെത്തി വിശദ അന്വേഷണം ആരംഭിച്ചു. കൂടാതെ ദേശീയ അന്വേഷണ ഏജൻസിയിലെ (എൻഐഎ) ഉദ്യോഗസ്ഥരും മിലിട്ടറി ഇന്‍റലജൻസ് ഉദ്യോഗസ്ഥരും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

മുമ്പു പഞ്ചാബ്, ജമ്മു കാഷ്മീരിലെ ലേ, ലഡാക് മേഖലകളിൽ ജോലി നോക്കിയിരുന്ന സൈനിക ഉദ്യോഗസ്ഥർക്കു പാക്കിസ്ഥാൻ വെടിയുണ്ട ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്ന വിവരം മിലിട്ടറി ഇന്‍റലിജൻസ് സംസ്ഥാന പോലീസിനു കൈമാറിയിട്ടുണ്ട്. ചൈനീസ് അതിർത്തിക്കു സമീപമുള്ള നാഗാലാൻഡ് പോലുള്ള വടക്കുകിഴക്കൻ മേഖലയിൽ ബിഎസ്എഫിൽ ജോലി നോക്കിയിട്ടുള്ളവർക്കു ചൈനീസ് വെടിയുണ്ടകൾ ലഭിക്കാനും സാധ്യതയുണ്ടെന്നുള്ള നിരീക്ഷണവുമുണ്ട്.

പാക്കിസ്ഥാനിലും ചൈനയിലും നിർമിച്ച വെടിയുണ്ടകൾ കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ഗുരുതരമായ വിഷയമായി ഇതിനെ കണ്ട് അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും ഉദ്യോഗസ്ഥരുമായി ചേർന്നു വിശദ അന്വേഷണമാണു നടക്കുന്നതെന്നു സംസ്ഥാന പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ പറയുന്നു.

കേന്ദ്ര ഏജൻസികളെ അറിയിച്ചെന്നു ഡിജിപി

തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയിൽ വിദേശനിർമിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗുരുതരമായതിനാൽ കേന്ദ്ര ഏജൻസികളെ അറിയിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

അയൽസംസ്ഥാന ഡിജിപിമാരുമായും ഇക്കാര്യം ചർച്ച ചെയ്യും. അന്വേഷണത്തിൽ അയൽസംസ്ഥാന പോലീസുമായി ഏകോപനം വേണ്ടിവരുന്ന സാഹചര്യത്തിലാണിത്.
വിദേശനിർമിത വെടിയുണ്ട കണ്ടെത്തിയ സാഹചര്യത്തിൽ കേസ് അന്വേഷണം തീവ്രവാദ വിരുദ്ധ സ്ക്വാഡിനെ (എടിഎസ്) ഏൽപ്പിച്ചു. എടിഎസ് തലവൻ ഡിഐജി അനൂപ് കുരുവിള ജോണ്‍ ഇന്നലെ സ്ഥലം സന്ദർശിച്ചു. വിദേശ വെടിയുണ്ടയുമായി ബന്ധപ്പെട്ടു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.


കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.