വെടിയുണ്ടകൾ: അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും
വെടിയുണ്ടകൾ: അന്വേഷണം  എൻഐഎ ഏറ്റെടുത്തേക്കും
Tuesday, February 25, 2020 1:18 AM IST
തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ പാക്കിസ്ഥാൻ, ചൈനീസ് നിർമിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിനു പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ ഈ വഴിക്കുള്ള അന്വേഷണത്തിന് ഉൗന്നൽ നൽകിക്കൊണ്ടാണ് അന്വേഷണ സംഘം മുന്നോട്ടു നീങ്ങുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ തീവ്രവാദ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഐഎസിൽ നിന്നു മടങ്ങിയെത്തിയ മലയാളിയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഐഎസിൽ നിന്ന് മടങ്ങിയെത്തിയ ഇയാളുമായി ബന്ധമുള്ളവർ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടെന്ന വിവരവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വെടിയുണ്ടകൾ ഉപേക്ഷിച്ചതാണെന്ന നിഗമനത്തിനൊപ്പം തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ കൈയിൽ നിന്ന് ഇവ നഷ്ടപ്പെട്ടതായിരിക്കുമെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത് വലിയ അപായസൂചനയായും പോലീസ് കാണുന്നുണ്ട്.

കളിയിക്കാവിള ചെക്പോസ്റ്റിൽ തമിഴ്നാട് എസ്ഐയെ വെടിവെച്ചുകൊന്ന ഭീകരാക്രമണ കേസിലെ പ്രതികളെ പിടികൂടിയത് കൊല്ലം ജില്ലയിലെ തെന്മലയിൽ നിന്നായിരുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ, കല്ലുവെട്ടാംകുഴി, മുപ്പതടി പാലത്തിനു സമീപത്തു നിന്നാണ് കഴിഞ്ഞ ശനിയാഴ്ച വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ തീവ്രവാദ ബന്ധം ശക്തമായി സംശയിക്കുന്ന പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും. തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില തീവ്രവാദ സംഘടനകളെ സംശയിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണിത്.


വനമേഖലയോടു ചേർന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലമെന്നതിനാൽ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഇന്നലെ മേഖലയിൽ പരിശോധന നടത്തിയിരുന്നു. വനമേഖല കേന്ദ്രീകരിച്ച് ഏതെങ്കിലും സംഘങ്ങളുടെ സാന്നിധ്യമുണ്ടോ എന്നുള്ള സംശയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പോലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ തലവൻ ഡിഐജി അനൂപ് കുരുവിള ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനൊപ്പം വെടിയുണ്ടകൾ ആദ്യം കണ്ട ജോഷി, അജീഷ് എന്നിവരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. വെടിയുണ്ടകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നതിനായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിന്‍റെ സഹായവും കേരള പോലീസ് തേടിയിട്ടുണ്ട്.

തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെയും കൊല്ലം റൂറൽ പോലീസിന്‍റെയും അന്വേഷണത്തിനൊപ്പം സംഭവത്തിൽ എൻഐഎയും മിലിട്ടറി ഇന്‍റലിജൻസും സമാന്തരമായി വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ലഭിച്ച ചില സൂചനകൾ എൻഐഎയ്ക്ക് കൈമാറിയതായി ഡിജിപി ലോക്നാഥ് ബഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ എൻഐഎ സംഘം റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് കേസ് എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയേറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.