പെരിയ തിരിച്ചടി; സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
പെരിയ തിരിച്ചടി; സംസ്ഥാന സർക്കാരിന്‍റെ ഹർജി സുപ്രീംകോടതി തള്ളി
Wednesday, December 2, 2020 12:54 AM IST
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്കു വിട്ടതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസ് അന്വേഷണം സിബിഐക്കു വിട്ട ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് എത്രയും വേഗം കൈമാറണമെന്നും ജസ്റ്റീസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കോടതി, ഇത്തരമൊരു ഹർജി വേണമായിരുന്നോയെന്നും ചോദ്യമുന്നയിച്ചു. സർക്കാരിന്‍റെ നിലപാടിൽ സംശയമുണ്ട്. കേസ് ഫയലുകൾ കൈമാറുന്നത് അടക്കം അന്വേഷണത്തിൽ ഒരു തടസവും ഉണ്ടാക്കരുതെന്നും പര മോന്നത കോടതി സർക്കാരിനോടു നിർദേശിച്ചു.

പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ 2019 ഒക്ടോബറിൽത്തന്നെ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങളുടെ മൊഴി അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തി. എന്നാൽ, അന്വേഷണവുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേസ് ഡയറി നൽകണമെന്നാവശ്യപ്പെട്ട് ഡിവൈഎസ്പി, എസ്പി, ഡിഐജി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ലഭിച്ചില്ല. അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തീകരിച്ച കേസ് സിബിഐക്കു കൈമാറേണ്ടതില്ലെന്നു സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ് വാദിച്ചു.
കേസ് ഡയറി പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ചില കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതാണ്. അന്വേഷണസംഘത്തക്കുറിച്ച് ആർക്കും പരാതിയുമില്ലായിരുന്നു. അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ തുടരന്വേഷണം നിർദേശിക്കേണ്ടത് വിചാരണക്കോടതിയാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.

എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ വാദത്തോടു യോജിക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയ ജസ്റ്റീസ് നാഗേശ്വർ റാവു ഹർജി തള്ളുകയാണെന്ന് അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണവുമായി മുന്നോട്ടു പോയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജിയിൽ ഇടപെടില്ലെന്നു നേരത്തേതന്നെ കോടതി വ്യക്തമാക്കിയിരുന്നു.

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവർ കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ പ്രതികളായുള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പോലീസ് നൽകിയ കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.