പരിശോധിച്ച എട്ടിൽ ഒരാൾക്കുവീതം രോഗം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പരിശോധന നടത്തിയ എട്ടിൽ ഒരാൾക്കു വീതം കോവിഡ് സ്ഥിരീകരിച്ചു. 5,692 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ എണ്ണം കുറഞ്ഞതു കൊണ്ടാണു രണ്ടു ദിവസവുമായി താരതമ്യം ചെയ്യുന്പോൾ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്നലെ 45,417 സാന്പിളുകൾ മാത്രമാണു പരിശോധിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ശതമാനമായി കുതിച്ചുയർന്നു. തീവ്ര കോവിഡ് വ്യാപനത്തിന്റെ സൂചനയാണിത്. ഇന്നലെ 11 മരണംകൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,794 ആയി. 23 ആരോഗ്യപ്രവർത്തകർക്കുകൂടി രോഗം ബാധിച്ചു. യുകെയിൽ നിന്നു വന്ന ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസവും കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു.
വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം: കോഴിക്കോട് 1,010, എറണാകുളം 779, മലപ്പുറം 612, കണ്ണൂർ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂർ 320, കൊല്ലം 282, കാസർഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133.