ലോക്ഡൗണ്‍ ഇളവ്: യാത്രാ മാർഗനിർദേശങ്ങളായി; കെഎസ്ആർടിസി സർവീസ് നടത്തും
ലോക്ഡൗണ്‍ ഇളവ്: യാത്രാ മാർഗനിർദേശങ്ങളായി; കെഎസ്ആർടിസി  സർവീസ് നടത്തും
Thursday, June 17, 2021 12:50 AM IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്തുടനീളം കെഎസ് ആർടിസി പരിമിതമായ സർവീസുകളും, ജല ഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ 50 ശതമാനവും സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും കെഎസ്ആർടിസി സർവീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കൂടിയ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. ഓർഡിനറി ബസുകളിൽ 12 മണിക്കൂർ എന്ന നിലയിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവീസ് .


തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. ശനി, ഞായർ ദിവസങ്ങളിൽ അവശ്യസർവീസുകൾ ഒഴികെ സർവീസ് നടത്തുകയില്ല. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും. ഇതോടൊപ്പം സംസ്ഥാന ജലഗതാഗതവകുപ്പിന്‍റെ ബോട്ടുകൾ ഓരോ സ്റ്റേഷനുകളിലും അൻപതു ശതമാനം ഷെഡ്യൂൾ വീതം രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ സർവീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.