ജലനിരപ്പ് 137 അടി മതി ; മുല്ലപ്പെരിയാർ ഉന്നതതല യോഗത്തിൽ കേരളം
ജലനിരപ്പ്  137 അടി മതി ; മുല്ലപ്പെരിയാർ ഉന്നതതല യോഗത്തിൽ കേരളം
Wednesday, October 27, 2021 2:05 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ല.

139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്നാണ് 2018ൽ സുപ്രീം കോടതി നിർദേശിച്ചതെന്നു കേരളം ചൂണ്ടിക്കാട്ടി. അന്നത്തേക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ.

കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.


വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് പങ്കെടുത്തു.

തമിഴ്നാട് പ്രതിനിധി, പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന, കേന്ദ്ര ജലകമ്മീഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തമിഴ്നാട് അംഗീകരിച്ച റൂൾ കർവ് പ്രകാരം 138 അടിയിൽ ജലനിരപ്പ് ഉയർന്നാൽ തുറന്നു വിടാനും യോഗത്തിൽ ധാരണ ആയി. 30 വരെയാണ് ഇത് ബാധകം ആകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.