ഭക്ഷണം പോലും നൽകാതെ എസ്എഫ്ഐക്കാർ ക്രൂരമായി പീഡിപ്പിച്ചു സിദ്ധാർഥനെ മരണത്തിലേക്കു തള്ളിവിട്ട സംഭവത്തിൽ പ്രതിഷേധമിരന്പുന്പോഴും നിഷ്ക്രിയാവസ്ഥയിലായിരുന്നു സംസ്ഥാന സർക്കാരെന്ന് ആരോപണം ഉയർന്നു.
ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും അടക്കമുള്ളവർ ഇതേക്കുറിച്ചു മൗനം തുടരുന്നതിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കടുത്ത നടപടികളിലേക്കു കടന്നത്.
എസ്എഫ്ഐക്കും സംസ്ഥാന സർക്കാരിനുമെതിരേ ജനവികാരം ഉയരുന്നതിനിടെയുള്ള ഗവർണറുടെ നടപടി സർക്കാരിനെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ചാൻസലർക്കെതിരേ ഏറെ നാളായി കരിങ്കൊടി സമരം നടത്തുന്ന എസ്എഫ്ഐക്കാരെ ക്രിമിനലുകളെന്ന് ഗവർണർ വിളിച്ചിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി എസ്എഫ്ഐയ്ക്കു ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വയനാട് സംഭവം ഗവർണറുടെ വാക്കുകൾ അക്ഷരാർഥത്തിൽ ശരിവയ് ക്കുന്നതായി.
വയനാട്ടിൽ നടന്നതു കൊലപാതകമാണെന്നു ഗവർണർതന്നെ പറയുന്പോൾ, ഇതിന് അർഥതലങ്ങളും ഏറുന്നു.