മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനു കുവൈറ്റ് അമീറും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്കു സാന്പത്തിക സഹായം നൽകാനും കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിടത്തിലുണ്ടായിരുന്നത് 195 പേർ കുവൈറ്റ് സിറ്റി: തീപിടിത്തമുണ്ടായ ആറുനില കെട്ടിടത്തിലുണ്ടായിരുന്നത് അഞ്ചു നേപ്പാളികളും 11 ഫിലിപ്പിനോകളും രണ്ടു പാക്കിസ്ഥാനികളും രണ്ട് ഈജിപ്തുകാരും 175 ഇന്ത്യക്കാരുമുൾപ്പെടെ 195 ജോലിക്കാർ. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുവൈറ്റിലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ദുരന്തത്തിൽ മരിച്ച മലയാളികൾ തിരുവനന്തപുരം: ദുരന്തത്തിൽ കേരളത്തിൽനിന്ന് ഇതുവരെ 23 പേർ മരിച്ചതായാണ് സ്ഥിരീകണം. പേരുകൾ ചുവടെ:
അരുണ് ബാബു (വലിയമല, തിരുവനന്തപുരം), നിധിൻ (വയക്കര, കണ്ണൂർ), സിബിൻ ടി. ഏബ്രഹാം (കീഴ്വായ്പൂർ, പത്തനംതിട്ട), തോമസ് സി. ഉമ്മൻ (തിരുവല്ല, പത്തനംതിട്ട), മാത്യു (നിരണം, പത്തനംതിട്ട), ആകാശ് ശശിധരൻ (പന്തളം, പത്തനംതിട്ട), രഞ്ജിത് (ചെർക്കള, കുണ്ടടുക്കം, കാസർഗോഡ്), ഷിബു വർഗീസ് (കോട്ടയം), സജു വർഗീസ് (അട്ടച്ചാക്കൽ, പത്തനംതിട്ട), കേളു പൊന്മലേരി (തൃക്കരിപ്പൂർ, കാസർഗോഡ്), സ്റ്റെഫിൻ ഏബ്രഹാം (കോട്ടയം), ബാഹുലേയൻ (പുലാമന്തോൾ, മലപ്പുറം), നൂഹ് (തിരൂർ, മലപ്പുറം), ലൂക്കോസ് (വെളിച്ചിക്കാല, കൊല്ലം), സാജൻ ജോർജ് (വാഴവിള, കൊല്ലം), മുരളീധരൻ (വാഴമുട്ടം, പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ് (ചാവക്കാട്, തൃശൂർ), ഷമീർ ഉമറുദ്ദീൻ (വയ്യാങ്കര, കൊല്ലം) അനീഷ് കുമാർ (ആദികടലായി, കണ്ണൂർ). മരിച്ചവരിൽ സുമേഷ് സുന്ദരൻ, ശ്രീജേഷ് തങ്കപ്പൻ എന്നിവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.