ബിജെപിയെ വെട്ടിലാക്കി യെദിയൂരപ്പയുടെ ഡയറി; മുഖ്യമന്ത്രിയാകാൻ 1800 കോടി കൊടുത്തു
ബിജെപിയെ വെട്ടിലാക്കി യെദിയൂരപ്പയുടെ ഡയറി; മുഖ്യമന്ത്രിയാകാൻ 1800 കോടി കൊടുത്തു
Saturday, March 23, 2019 12:28 AM IST
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പ് മുന്നിൽ വന്നുനിൽക്കേ ബിജെപിയെ പിടിച്ചുകുലുക്കി മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പയുടെ കണക്കു പുസ്തകം. കർണാടക മുഖ്യമന്ത്രി പദത്തിലേറാൻ യെദിയൂരപ്പ പാർട്ടിക്കും നേതാക്കൾക്കും 1800 കോടി രൂപ കോഴ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.

ബിജെപി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ നൽകിയെന്നും മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ.അഡ്വാനി, മുരളീ മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്‌ലി, നിതിൻ ഗഡ്കരി എന്നിവർ യെദിയൂരപ്പയുടെ കൈയിൽനിന്നു കോടികൾ വാങ്ങിയെന്നുമാണ് അദ്ദേഹത്തിന്‍റേതായി പുറത്തു വന്ന ഡയറിയിൽ പറയുന്നത്.

ഇതിനു പുറമേ നിതിൻ ഗഡ്കരിയുടെ മകന്‍റെ വിവാഹ ആവശ്യത്തിനായി പത്തു കോടി രൂപ നൽകി. വിവിധ ജഡ്ജിമാർക്ക് 250 കോടിയും അഭിഭാഷകർക്ക് അന്പത് കോടി രൂപയും നൽകിയെന്നു ഡയറിയിൽ പറയുന്നു. ബിജെപിയെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കോഴ വിവാദം പുറത്തു വിട്ടത് മലയാളിയും മുതിർന്ന പത്രപ്രവർത്തകനുമായ വിനോദ് കെ. ജോസ് എക്സിക്യൂട്ടീവ് എഡിറ്ററായിട്ടുള്ള കാരവൻ മാസികയാണ്.

വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇത് ബിജെപിക്കെതിരേയുള്ള കടുത്ത ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. യെദിയൂരപ്പയുടെ കൈയൊപ്പുള്ള ഡയറിയിൽ ബിജെപി നേതാക്കൾക്കു പണം നൽകിയതിന്‍റെ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സുർജേവാല പറഞ്ഞു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഡയറിയിലെ കൈയക്ഷരവും ഒപ്പും വ്യാജമാണെന്ന് യെദിയൂരപ്പയും ബിജെപിയും പ്രതികരിച്ചു. ഈ രേഖകൾ ആദായനികുതി വകുപ്പ് വ്യാജമാണെന്ന് കണ്ടെത്തിയതാണ്. മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചിച്ച് മാനനഷ്ടക്കേസ് നൽകുമെന്നും യെദിയൂരപ്പ പറഞ്ഞു.


കന്നഡയിലെഴുതിയിരിക്കുന്ന കണക്കുകൾക്കൊടുവിൽ പേരെഴുതി ഒപ്പുവച്ചിരിക്കുന്നത് യെദിയൂരപ്പയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി നേതാക്കൾക്ക് പണം നൽകിയത് 2009 ജനുവരി 17നും ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നൽകിയത് 2009 ജനുവരി 18നും ആണെന്നാണു രേഖയിൽ പറയുന്നത്.

ബിജെപി നേതാക്കൾക്ക് എതിരായുള്ള കോഴ ആരോപണം പുതിയതായി നിയമിക്കപ്പെട്ട ലോക്പാൽ പ്രഥമ കേസായി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി മുതൽ ബിജെപിയുടെ നേതാക്കൾ എല്ലാവർക്കും എതിരേ അന്വേഷണം നടത്തേണ്ട വെളിപ്പെടുത്തലാണിതെന്നും സുർജേവാല ആരോപിച്ചു.

രണ്ട വർഷം മുൻപ് 2017 ൽ യെദിയൂരപ്പയും അന്തരിച്ച ബിജെപി നേതാവായ അനന്ത് കുമാറും നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. അന്ന് കോഴ നൽകിയ വിവരം യെദിയൂരപ്പ ഫോണിൽ സംസാരിക്കുന്നതോടൊപ്പം ഒരു ഡയറിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ വിവരം അന്ന് കോണ്‍ഗ്രസും കർണാടകയിലെ പ്രാദേശിക പത്രങ്ങളും ഉയർത്തിയെങ്കിലും ഡയറി സംബന്ധിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഈ ഡയറി ആദായനികുതി വകുപ്പിന്‍റെ കസ്റ്റഡിയിലായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം.

1800 കോടി രൂപയുടെ അനധികൃത കൈമാറ്റം സംബന്ധിച്ച രേഖകൾ ഉണ്ടായിരുന്നിട്ടും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുക എന്നു കൈമാറിയെന്നു വ്യക്തമല്ലെങ്കിലും 2009 മുതൽ 2011 വരെയുള്ള കാലഘട്ടത്തിലാണ് ഇടപാടുകൾ നടത്തിയതെന്നാണ് സൂചനകൾ. ഡയറി 2009 ലേതാണ്.ഇതേപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.