സിംഹവുമായി കൂട്ടിൽ യുവാവിന്‍റെ മുഖാമുഖം; പുറത്തെത്തിച്ചതു സാഹസികമായി
സിംഹവുമായി കൂട്ടിൽ യുവാവിന്‍റെ മുഖാമുഖം; പുറത്തെത്തിച്ചതു സാഹസികമായി
Friday, October 18, 2019 12:57 AM IST
ന്യൂഡൽഹി: നടുങ്ങിവിറച്ച സന്ദർശകരെ സാക്ഷിനിറുത്തി സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയ യുവാവ് ഏതാനും നിമിഷം സിംഹവുമായി മുഖാമുഖം ഇരുന്നു. കൈയെത്തും ദൂരത്തിരുന്ന അയാളെ സിംഹം ആക്രമിച്ചതുമില്ല. സിംഹം ആക്രമണ കാരിയാകുന്നതിനു മുന്നേ സുരക്ഷാ ജീവനക്കാർ അതിസാഹസികമായി യുവാവിനെ പുറത്തെത്തിച്ചു.

ബിഹാർ സ്വദേശിയായ രെഹാൻ ഖാൻ (28) ആണ് ഡൽഹി മൃഗശാലാധികൃതരേയും സന്ദർശകരെയും മുൾമുനയിൽ നിറുത്തിയ സാഹസിക പ്രകടനം നടത്തിയത്. രെഹാനെ പരിക്കുകൾ ഏൽക്കുന്നതിനു മുന്പേ രക്ഷപ്പെടുത്തിയെങ്കിലും മൃഗശാല ജീവനക്കാരുടെയും കണ്ടുനിന്നവരുടെയും ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് യുവാവ് സിംഹക്കൂട്ടിലേക്കു ചാടിയത്. കൂട്ടിൽ സിംഹത്തിനു മുന്നിലെത്തി മുഖാമുഖം ഇരുന്ന യുവാവിനെ സിംഹം ആക്രമിക്കാൻ തുനിഞ്ഞില്ലെങ്കിലും യുവാവ് അതിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നു മൃഗശാലാ പിആർഒ റിയാസ് അഹമ്മദ് ഖാൻ പറഞ്ഞു. കുറച്ചു സമയം കഴിഞ്ഞ് യുവാവിന്‍റെ അടുത്തെത്തിയ സിംഹം, ഒരുവേള കൈയുയർത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും പിന്നീട് മാറിപ്പോകുന്നതും സംഭവത്തിനു പിന്നാലെ പുറത്തുവന്ന വീഡിയോയിൽ കാണാം.


ഇയാളെ പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവാവ് മാനസിക പ്രശ്നമുള്ളയാളാണെന്നും അതിനാലാണ് സിംഹത്തിനു മുന്നിലെത്തി പ്രകോപനപരമായി പെരുമാറിയതെന്നും പോലീസ് അറിയിച്ചു.

2016 സെപ്റ്റംബർ 23ന് ഡൽഹി മൃഗശാലയിൽ കൂട്ടിലേക്കു ചാടിയ യുവാവിനെ വെള്ളക്കടുവ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം വന്യമൃഗങ്ങളെ സൂക്ഷിക്കുന്ന കൂട്ടിനരികിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.