ലയനം, വിആർഎസ്; ബിഎസ്എൻഎൽ, എംടിഎൻഎൽ പുനരുജ്ജീവനം
ലയനം, വിആർഎസ്; ബിഎസ്എൻഎൽ, എംടിഎൻഎൽ പുനരുജ്ജീവനം
Thursday, October 24, 2019 12:06 AM IST
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കന്പനികളായ ബിഎസ്എൻഎലും എംടിഎൻഎലും ലയിപ്പിച്ച് ഒറ്റ കന്പനിയാക്കും. ഇരു കന്പനികളിലെയും 50 വയസ് കഴിഞ്ഞ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കും. ഇവയുടെ പുനരുജ്ജീവനത്തിന് ഗവൺമെന്‍റ് 29,937 കോടി രൂപ മുടക്കും.

കന്പനികൾ വില്ക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യില്ലെന്ന് ഇന്നലെ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗത്തിനുശേഷം ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.

ഈ കന്പനികൾക്ക് 4 ജി സ്പെക്‌ട്രം ഉടനെ അനുവദിക്കും. ബ്രോഡ്ബാൻഡും മറ്റു മൂല്യവർധിത സേവനങ്ങളും നടത്താൻ ഇതു സഹായിക്കും. സ്പെക്‌ട്രത്തിന് 20,140 കോടി രൂപ ചെലവാകും. ഇതിനായി സർക്കാർ അധിക മൂലധനം നല്കും. സ്പെക്‌ട്രം വാങ്ങുന്നതിന്‍റെ ജിഎസ്ടി 3,674 കോടി രൂപ കേന്ദ്രസർക്കാർ നല്കും.

വിആർഎസ് സ്വീകരിച്ചു പിരിയുന്ന ജീവനക്കാർക്ക് എക്സ്ഗ്രേഷ്യ നല്കാൻ 17,169 കോടി രൂപ വേണമെന്നു കണക്കാക്കുന്നു. ഇവരുടെ പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ എന്നിവയ്ക്കു വേണ്ട തുക കേന്ദ്രം വഹിക്കും. 50 വയസ് കഴിഞ്ഞവർക്കാണ് വിആർഎസ്. അൻപത്തിമൂന്നര വയസുള്ള ഒരാൾ വിആർഎസ് സ്വീകരിച്ചാൽ അയാൾക്ക് 60 വയസ് വരെ തുടർന്നാൽ, ലഭിക്കാവുന്ന ശന്പളത്തിന്‍റെ 125 ശതമാനം ലഭിക്കുന്നവിധമാണു വിആർഎസ് എന്നു മന്ത്രി പറഞ്ഞു.


ബിഎസ്എൻഎലിൽ 1,76,000 ജീവനക്കാരുണ്ട്. ഡൽഹിയിലും മുംബൈയിലും പ്രവർത്തിക്കുന്ന മഹാനഗർ ടെലികോം നിഗം ലിമിറ്റഡി(എംടിഎൻഎൽ)ന് 22,000 ജീവനക്കാരാണുള്ളത്.
രണ്ടു കന്പനികൾക്കുംകൂടി 40,000 കോടി രൂപയിലേറെ കടമുണ്ട്. കടം വീട്ടാനും 4 ജി സർവീസ് തുടങ്ങാനും മറ്റും തുക കണ്ടെത്താൻ ഇരുകന്പനികളുടെയും കുറെ ഭൂമിയും കെട്ടിടങ്ങളും വിൽക്കും. കന്പനികൾക്കു ദീർഘകാല കടപ്പത്രമിറക്കി 15,000 കോടി രൂപ സമാഹരിക്കുന്നതിനു കേന്ദ്രസർക്കാർ ഗാരന്‍റി നിൽക്കും.

ഇരു കന്പനികളുടെയും മൊബൈൽ ടവറുകൾ മറ്റൊരു കന്പനിക്കു കൈമാറും. കഴിഞ്ഞ വർഷം രൂപവത്കരിച്ച ബിഎസ്എൻഎൽ ടവർ കോർപറേഷൻ ഏതെങ്കിലും സ്വകാര്യ കന്പനിയുമായി ചേർന്നാകും ടവറുകൾ ഏറ്റെടുക്കുക. അതുവഴി ലഭിക്കുന്ന തുക കടംകുറയ്ക്കാൻ ഉപയോഗിക്കും. ഓപ്റ്റിക്കൽ ഫൈബർ ശൃംഖല മറ്റു കന്പനികൾക്കുകൂടി ഉപയോഗിക്കാൻ അനുവദിച്ചു പണം ഉണ്ടാക്കാമോ എന്നും നോക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.