വോട്ടർ ഐഡി-ആധാർ ബന്ധിപ്പിക്കൽ ഉടൻ
വോട്ടർ ഐഡി-ആധാർ  ബന്ധിപ്പിക്കൽ ഉടൻ
Thursday, February 20, 2020 12:54 AM IST
ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശത്തിന് വൈകാതെ അനുമതി നൽകാൻ കേന്ദ്രസർക്കാർ നീക്കം. ഒരു മാസത്തിനകം ചേരുന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകിയേക്കുമെന്നു കേന്ദ്ര നിയമ മന്ത്രാലയം സൂചന നൽകി.

ഇതിനായി തെരഞ്ഞെടുപ്പു കമ്മീഷനു നിയമപരമായ അധികാരം (സ്റ്റാറ്റ്യൂട്ടറി അഥോറിറ്റി) നൽകാനുള്ള നിയമ ഭേദഗതിക്കായുള്ള മന്ത്രിസഭാ കുറിപ്പിനു നിയമമന്ത്രാലയം ഉടൻ അന്തിമരൂപം നൽകും.

വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവർ കേന്ദ്രസർക്കാരിലെ ഉന്നതരെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. നിയമമന്ത്രാലയത്തിലെ ലജിസ്ലേറ്റീവ് വകുപ്പ് സെക്രട്ടറി നാരായണ്‍ രാജു, അഡീഷണൽ സെക്രട്ടറി റീത്ത വസിഷ്ഠ് എന്നിവരുമായി തെരഞ്ഞെടുപ്പു കമ്മീഷണർമാർ നടത്തിയ ചർച്ചയിൽ ഇതിന്‍റെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളിലെ ഏറ്റവും സുപ്രധാന നടപടിയാകുമിതെന്നാണ്ഇലക്‌ഷൻ കമ്മീഷന്‍റെ വാദം. ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിച്ചാൽ കള്ളവോട്ടുകൾ ഏതാണ്ടു പൂർണമായി തടയാനാകും. തെരഞ്ഞെടുപ്പുകളിലെ കള്ളവോട്ടുകൾ തെരഞ്ഞെടുപ്പു ഫലങ്ങളെ ബാധിക്കുന്ന വിധം ചില സ്ഥലങ്ങളിൽ വ്യാപകമാണെന്നു റിപ്പോർട്ടുകളുണ്ട്. വ്യാജ വോട്ടർമാരെയും ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവരെയും നീക്കാനാകും എന്നതാണ്ആധാറുമായി ബന്ധിപ്പിക്കലിന്‍റെ പ്രധാന ഗുണം.


വോട്ടർമാരുടെയും പുതിയ അപേക്ഷകരുടെയും ആധാർ നന്പരുകൾ ശേഖരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു നിയമപരമായ അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതി നടത്തും. ജനപ്രാതിനിധ്യ നിയമത്തിൽ ഇതനുസരിച്ചുള്ള ഭേദഗതി വരുത്താനാണു ബിൽ. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം സമാപിക്കുന്നതിനു മുന്പായി ഇതിനായുള്ള ബിൽ പാർലമെന്‍റിൽ അവതരിപ്പിച്ചേക്കും. ഈ വർഷം തന്നെ നിയമം പാസാക്കാനായാൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പുകൾ മുതൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടിവരും.

നേരത്തെ 32 കോടിയോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിരുന്നു. രാഷ്‌ട്രീയ സമ്മർദങ്ങളെത്തുടർന്നു പദ്ധതി ഉപേക്ഷിച്ചു. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണു പദ്ധതി ഉപേക്ഷിച്ചതെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെയും ഇലക്‌ഷൻ കമ്മീഷന്‍റെയും വാദം. എന്നാൽ ആവശ്യമായ നിയമഭേദഗതിക്കു ശേഷം ആധാർ വിവരങ്ങൾ ശേഖരിക്കാമെന്നു കഴിഞ്ഞ വർഷം സുപ്രീംകോടതി വ്യക്തമാക്കിയതോടെ നിയമതടസം മാറി.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.