നിസാമുദീൻ യോഗം: 9000 പേർ കോവിഡ് നിരീക്ഷണത്തിൽ
നിസാമുദീൻ യോഗം: 9000 പേർ കോവിഡ് നിരീക്ഷണത്തിൽ
Friday, April 3, 2020 1:14 AM IST
ന്യൂഡൽഹി: ഡൽഹി നിസാമുദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകരും അവരുമായി ബന്ധപ്പെട്ടവരും ഉൾപ്പെടെ 9,000 പേർ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതിൽ 1306 പേർ വിദേശികളാണ്. 1804 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും 302 പേരെ ആശുപത്രികളിലേക്കും മാറ്റിയെന്ന് ആഭ്യന്തര വകുപ്പ് ജോയിന്‍റ് സെക്രട്ടറി പുണ്യ സലില പറഞ്ഞു.

നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്തു വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവർക്കായി തെരച്ചിൽ തുടരുകയാണ്. അതിനിടെ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തി തബ്‌ലീഗ് പ്രവർത്തനം നടത്തി വീസാ ചട്ടങ്ങൾ ലംഘിച്ച വിഷയം ഇന്ത്യ ആഗോള തലത്തിൽ ഉന്നയിക്കും.

കോവിഡ് വിലക്കുകൾ കണക്കിലെടുക്കാതെ നിസാമുദീൻ സമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗ് ജമാഅത്ത് തലവൻ മൗലാന സാദ് കന്ധൽവി സെൽഫ് ക്വാറന്‍റൈനിലാണെന്നു പറയുന്നു. തബ്‌‌ലീഗ് ജമാഅത്തിന്‍റെ യൂട്യൂബ് ചാനൽവഴി പുറത്തുവിട്ട ഓഡിയോ ക്ലിപ്പിലാണ് താൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണെന്ന് മൗലാന പറയുന്നത്.


ലോക്ക്ഡൗണ്‍ നിർദേശങ്ങൾ കണക്കിലെടുക്കാതെ ‌സമ്മേളനം സംഘടിപ്പിച്ചതിന് മൗലാന സാദ് ഉൾപ്പെടെ ഏഴു പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പോലീസ് നോട്ടീസ് നൽകിയ മാർച്ച് 28 മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

• കരിന്പട്ടികയിൽ ആയിരങ്ങൾ: കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ടൂറിസ്റ്റ് വീസയിലെത്തി രാജ്യത്ത് തബ്‌ലീഗ് പ്രവർത്തനം നടത്തിയതിന്‍റെ പേരിൽ ഇന്ത്യ കരിന്പട്ടികയിൽ പെടുത്തിയത് 4200 വിദേശികളെ. ടൂറിസ്റ്റ് വീസയിലെത്തി ഇന്ത്യയിൽ മതപ്രബോധന പ്രവർത്തനങ്ങൾ നടത്തിയാൽ രണ്ടു വർഷത്തേക്കു കരിന്പട്ടികയിൽ പെടുത്തും. അടുത്ത രണ്ടുവർഷത്തേക്ക് ഇവർക്ക് ഇന്ത്യയിലേക്കുള്ള വീസ ലഭിക്കില്ല. കരിന്പട്ടികയുടെ കാലാവധി നാലു വർഷമാക്കി നീട്ടാനുള്ള ആലോചനയിലാണ് കേന്ദ്രം.

• നൂറു കോടി അനുയായികൾ: നൂറു രാജ്യങ്ങളിലായി നൂറു കോടി അനുയായികൾ മൗലാന സാദ് കാന്ധൽവിക്കുണ്ടെന്നാണ് അവകാശവാദം. തബ്‌ലീഗ് ജമാഅത്തിന്‍റെ ആഗോള കേന്ദ്രമാണ് ഡൽഹി നിസാമുദീനിലെ മർക്കസ്. ഡൽഹിയിൽനിന്ന് 80 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് മൗലാനയുടെ സ്വദേശം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.