ലോക്ക് ഡൗണ്‍ നീട്ടിയേക്കും
ലോക്ക് ഡൗണ്‍ നീട്ടിയേക്കും
Wednesday, April 8, 2020 12:00 AM IST
ന്യൂഡൽഹി: നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡ് പ്രതിരോധത്തിനുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രസർക്കാരിന്‍റെ പരിഗണനയിൽ. മാർച്ച് 24ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രിൽ 14നാണ് പൂർത്തിയാകുന്നത്.

എന്നാൽ, കോവിഡ് വ്യാപനത്തിൽ വ്യക്തമായ കുറവ് കാണാത്തതും പുതിയ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടക്കുകയും അടുത്ത ദിവസങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ നീട്ടണമെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പതിനൊന്നംഗ ഉന്നതാധികാര സമിതിക്കുമുള്ളത്.

ഏപ്രിൽ 14നുശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഏതെങ്കിലും തരത്തിൽ ഇളവ് വരുത്തിയാൽ പോലും കർശന നിയന്ത്രണങ്ങൾ തുടരുകതന്നെ ചെയ്യുമെന്നാണ് ഈ സമിതിയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

എന്നാൽ, ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നുമാണു കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ ചൊവ്വാഴ്ച ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയത്.

ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിൻവലിക്കുമോ എന്ന ചോദ്യവും അദ്ദേഹം നിരാകരിച്ചു. ലോക്ക് ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആയിരിക്കും പ്രഖ്യാപിക്കുക.

ഈ സാഹചര്യത്തിൽ നാലു വിഭാഗങ്ങളായി തിരിച്ചായിരിക്കും കേന്ദ്രസർക്കാർ ഏപ്രിൽ 14നു ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കുക എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.

• ഒന്നാം വിഭാഗം: കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ അഞ്ചിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും അതിനുശേഷം പുതിയ കേസുകൾ ഉണ്ടാകാത്തതുമായ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണ ഗതിയിലാകുന്ന വിധത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയേക്കും.


• രണ്ടാം വിഭാഗം: ഏഴു ദിവസത്തിനുള്ളിൽ ഇരുപതിൽ താഴെ കോവിഡ് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുകയും 30 ശതമാനത്തിൽ താഴെ ജില്ലകളിൽ മാത്രം കോവിഡ് ബാധിച്ചതുമായ സംസ്ഥാനങ്ങൾ. പത്തു ലക്ഷം പേരിൽ ഒരാൾക്ക് മാത്രമോ അതിൽ താഴെയോ ഈ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ചവർ ഉണ്ടാകാവൂ. ഈ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളിൽ ഇളവുകളുണ്ടായേക്കും.

• മൂന്നാം വിഭാഗം: ഏഴ് ദിവസത്തിനുള്ളിൽ ഇരുപത് കേസുകളിൽ കൂടുതലും 30 ശതമാനത്തിൽ കൂടുതൽ ജില്ലകളിൽ കോവിഡ് ബാധിച്ചതുമായ സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണ്‍ തുടരുമെങ്കിലും അവശ്യസർവീസുകൾക്കൊപ്പം ഭാഗികമായ ഇളവുകൾ ഉണ്ടാകും. ഗതാഗത സംവിധാനങ്ങളിലും ഭാഗികമായ ഇളവുണ്ടാകും.

• നാലാം വിഭാഗം: കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ 50ൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ നിലവിലുള്ള അതേ മാതൃകയിൽ ലോക്ക് ഡൗണ്‍ തുടരും. ഇവിടങ്ങളിൽ അവശ്യസർവീസുകൾ ഒഴികെ മറ്റെല്ലാം നിയന്ത്രണത്തിലായിരിക്കും. 40 ശതമാനം ജില്ലകളിൽ കോവിഡ് ബാധിച്ചിട്ടുള്ള സംസ്ഥാനങ്ങളും ഈ വിഭാഗത്തിൽ പെടും.

നിയന്ത്രണങ്ങൾ ഇങ്ങനെ

• സ്കൂളുകളും കോളജുകളും ഉൾപ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണ്‍ മാസം വരെ പൂർണമായി അടച്ചിടും.
• മതപരമായ എല്ലാ ചടങ്ങുകൾക്കുമുള്ള വിലക്കുകൾ ഒരു തരത്തിലുള്ള ഇളവുകളും ഇല്ലാതെ തുടരും. ആറ് മാസത്തേക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റമോ നിയമനങ്ങളോ ഉണ്ടായിരിക്കില്ല.
• സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തുന്നത് വരെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും തുറന്നു പ്രവർത്തിക്കില്ല.
• വിവാഹം, മരണാനന്തര ചടങ്ങുകൾ, സാംസ്കാരിക, രാഷ്‌ട്രീയ യോഗങ്ങൾ എന്നിവയ്ക്കും വിലക്കുകളുണ്ടാകും.
• സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന് അനുസരിച്ച് സംസ്ഥാനങ്ങളുടെ ശിപാർശയിൽ ഈ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തും.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.