മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവായി; ഉത്തരവ് പുറത്തിറങ്ങി
മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവായി; ഉത്തരവ് പുറത്തിറങ്ങി
Monday, October 26, 2020 12:30 AM IST
ന്യൂഡൽഹി: മോറട്ടോറിയം കാലയളവിലെ രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ള ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഓഫ് ഫിനാൻഷ്യൽ സർവീസാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് സർക്കാരിന്‍റെ നടപടി.

സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസത്തിന് എക്സ് ഗ്രേഷ്യയായി പണം നൽകുന്ന പദ്ധതിക്കുള്ള മാർഗനിർദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്. ഇതു പ്രകാരം മോറട്ടോറിയം ഉപയോഗപ്പെടുത്തിയവർക്കും അല്ലാത്തവർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. രണ്ടു കോടി രൂപ വരെയുള്ള വായ്പകൾക്ക് ആറുമാസ കാലയളവിൽ ഈ ആനുകൂല്യം ലഭിക്കും. ഇളവു നൽകുന്ന തുക സർക്കാർ ബാങ്കിംഗ് കന്പനികൾക്കു നൽകും. ഇത് ഏകദേശം 5500 കോടി രൂപ മുതൽ 6000 കോടി രൂപ വരെയുണ്ടാകുമെന്നു നേരത്തെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ, കണ്‍സ്യൂമർ ഡ്യൂറബിൾ വായ്പ, വാഹനവായ്പ, വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് തിരിച്ചടവ്, കണ്‍സംപ്ഷൻ ലോണ്‍ തുടങ്ങിയവയ്ക്ക് ഇളവു കിട്ടും. വായ്പ എല്ലാം കൂടി രണ്ടു കോടിക്കു മുകളിലാണെങ്കിൽ ആനുകുല്യം ലഭിക്കില്ല. മാർച്ച് ഒന്നു മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ പലിശയാണ് കണക്കുകൂട്ടുക. വായ്പ നൽകിയത് ഏതെങ്കിലും ബാങ്കോ സഹകരണ ബാങ്കോ ആയിരിക്കണമെന്നും വ്യവസ്ഥകളിൽ പറയുന്നു.


കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവും മാർഗനിർദേശങ്ങളും എല്ലാ ദേശസാത്കൃത ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ബാങ്കിംഗ് കന്പനികൾക്കും സഹകരണ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസിംഗ് കന്പനികൾക്കും അയച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ചും പലിശ കണക്കാക്കുന്നതു സംബന്ധിച്ച നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തി.

രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ തയാറായിരുന്നില്ല. ഇതിനായി കൂടുതൽ സമയം വേണമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാൽ, തീരുമാനമെടുത്ത കാര്യങ്ങൾ ഉത്തരവുകളാക്കാൻ ജസ്റ്റീസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് സർക്കാരിനു നിർദേശം നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.