ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം, ജപ്പാന് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ എന്നിവരടക്കം ഏഴുപേർക്ക് പദ്മവിഭൂഷൺ പുരസ്കാരം.
മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷൺ പുരസ്കാരവും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും ഗായിക ബോംബെ ജയശ്രീക്കും പദ്മശ്രീയും ലഭിച്ചു.
ബെല്ലെ മോനപ്പ ഹെഗ്ഡേ (മെഡിസിന്), അമേരിക്കന്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധന്‍ നരീന്ദര്‍ സിംഗ് കപാനി, ആത്മീയ നേതാവ് മൗലാന വഹീദുദീന്‍ ഖാന്, പുരാവസ്തു വിദഗ്്ധന്‍ ബി.ബി. ലാല്‍, ഒഡീഷയില്‍നിന്നുള്ള കലാകാരന് സുര്‍ശന്‍ സാഹു എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മറ്റുള്ളവർ.
പദ്മഭൂഷൺ ലഭിച്ചവരില്‍ കോണ്‍ഗ്രസ് നേതാവും ആസാം മുന്‍ മുഖ്യമന്ത്രിയുമായിരുന്ന തരുണ്‍ ഗോഗോയി (മരണാനന്തരം), കേന്ദ്ര സാഹിത്യ അക്കാഡമി മുന്‍ ചെയര്മാന് ചന്ദ്രശേഖര്‍ കമ്പാര്‍, മുന്‍ ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്, മുന്‍ കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്(മരണാനന്തരം), നൃപേന്ദ്ര മിശ്ര, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍(മരണാനന്തരം),ആത്മീയ നേതാവ് കല്‍ബേ സാദിക്ക്(മരണാനന്തരം), വ്യവസായി രജനീകാന്ത് ദേവീദാസ് ഷ്റോഫ്,തല്റോചം സിംഗ് എന്നിവര്‍ ഉള്‍പ്പെടുന്നു.
കേരളത്തില്‍നിന്ന് കായിക വിഭാഗത്തില്‍ പി.ടി. ഉഷയുടെ പരിശീലകൻ ആയിരുന്ന ഒ.എം. നമ്പ്യാര്‍, തോല്‍പ്പാവക്കൂത്ത് കലാകാരന് കെ.കെ . രാമചന്ദ്ര പുലവര്‍, സാഹിത്യത്തില്‍ ബാലന് പുത്തേരി, മെഡിസിനില്‍ ഡോ. ധനഞ്ജയ് ദിവാകര്‍ സാഗ്ദിയോ, സ്പാനിഷ് ഇന്ത്യന്‍ ജസ്യൂട്ട് വൈദികൻ ഫാ. കാര്‍ലോസ് വാലസ്(മരണാനന്തരം), ലക്ഷദ്വീപില്‍നിന്നുള്ള അലി മണിക്ഫാൻ തുടങ്ങിയവർ പദ്മശ്രീ നേടി.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.