പെഗാസസ് ഫോണ്‍ ചോർത്തൽ; അന്വേഷണത്തിന് വിദഗ്ധ സമിതി
പെഗാസസ് ഫോണ്‍ ചോർത്തൽ; അന്വേഷണത്തിന്  വിദഗ്ധ സമിതി
Thursday, October 28, 2021 1:22 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തലിൽ കേന്ദ്രസർക്കാരിനെ വിമർശനമുനയിൽ നിർത്തി വിദഗ്ധസമിതി അന്വേഷണത്തിന് സുപ്രീംകോടി ഉത്തരവിട്ടു. 46 പേജുള്ള വിധിയിൽ, രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് ആരോപണങ്ങളിൽനിന്നു വഴുതി മാറാൻ ശ്രമിച്ച കേന്ദ്രസർക്കാരിനെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചു.

ഇസ്രയേൽ ചാരസോഫ്റ്റ് വേർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരുടെയും രാഷ്‌ട്രീയ ക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ ചോർത്തിയെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് വിദഗ്ധസമിതിക്ക് സുപ്രീംകോടതി നൽകിയ നിർദേശം.

ഒപ്പം, കേന്ദ്രസർക്കാർ പെഗാസസ് വാങ്ങിയിട്ടുണ്ടോ എന്ന കാര്യംകൂടി പരിശോധിക്കണം. കോടതിയെ മൂകസാക്ഷിയാക്കി നിർത്താമെന്നു കരുതേണ്ട. രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു വിവരവും വെളിപ്പെടുത്തേണ്ടെന്നു വ്യക്തമാക്കിയിട്ടും കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്.

വാലും തുന്പുമില്ലാതെ കേന്ദ്രം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു എന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ഫോണ്‍ ചോർത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ രാഷ്‌ട്രീയ വശങ്ങളിലേക്കു കടക്കുന്നില്ല.

പക്ഷേ, ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പെഗാസസ് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം കേന്ദ്രം നിഷേധിച്ചിട്ടുമില്ല. അക്കാരണംകൊണ്ടുതന്നെ പരാതികളിൽ അന്വേഷണത്തിന് ഉത്തരവിടുക എന്നതല്ലാതെ മറ്റു വഴികളില്ലെന്നും ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

വിദഗ്ധ സമിതി

റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് വി.ആർ. രവീന്ദ്രൻ വിദഗ്ധസമിതിക്കു മേൽനോട്ടം വഹിക്കും. മുൻ ഐപിഎസ് ഓഫീസർ അലോക് ജോഷിയും ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സ്റ്റാൻഡേർഡൈസേഷന്‍റെ ഡോ. സുദീപ് ഒബ്റോയിയും (സബ്കമ്മിറ്റി ചെയർമാൻ) സമിതി അംഗങ്ങളാണ്.


സാങ്കേതിക സമിതിയിൽ ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലാ ഡീൻ ഡോ. നവീൻ കുമാർ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് എൻജിനിയറിംഗിലെ ഡോ. പി. പ്രഭാഹരൻ, മുംബൈ ഐഐടി ഇൻസ്റ്റിറ്റ്യൂട്ട് ചെയർ അസോസിയേറ്റ് പ്രഫസർ ഡോ. അശ്വിൻ അനിൽ ഗുമസ്തേ എന്നിവരും അംഗങ്ങളാണ്.

സമിതിയുടെ അന്വേഷണ വിഷയങ്ങൾ

► വ്യക്തികളുടെ ഫോണുകളിൽനിന്നു സംഭാഷണങ്ങളും വിവരങ്ങളും ചോർത്താൻ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ?

► ചാര സോഫ്റ്റ്‌വേറിന്‍റെ ആക്രമണത്തിന് ഇരയായവരുടെ വിശദ വിവരങ്ങൾ?

► 2019ൽ വാട്സ് ആപ് അക്കൗണ്ട് ഹാക്ക് ചെയ്തു വിവരങ്ങൾ ചോർത്തി എന്ന പരാതിയിൽ കേന്ദ്ര സർക്കാർ എന്ത് നടപടി സ്വീകരിച്ചു?

►പൗരൻമാരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ പെഗാസസ് വാങ്ങിയിട്ടുണ്ടോ?

►രാജ്യത്ത് ആരെയെങ്കിലും പെഗാസസ് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട് എങ്കിൽ അത് ഏത് നിയമത്തിന്‍റെയും നടപടിക്രമത്തിന്‍റെയും അടിസ്ഥാനത്തിലാണ്?

► രാജ്യത്തിനകത്തുതന്നെയുള്ള ആരെങ്കിലും ജനങ്ങളുടെമേൽ ചാരസോഫ്റ്റ് വേർ ഉപയോഗിച്ചുണ്ടോ, ഉണ്ടെങ്കിൽ എന്തടിസ്ഥാനത്തിലാണ്?

► മേൽപ്പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ഏത് വിഷയത്തിലും സമിതിക്ക് അന്വേഷണം നടത്താം.

► അന്വേഷണവുമായി ബന്ധപ്പെട്ട് സമിതിക്ക് വ്യക്തിഗതമായോ സ്ഥാപനങ്ങളിൽനിന്നോ വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ ആരായുകയും ചെയ്യാം.

►സമിതി അധ്യക്ഷനു സർവീസിലുള്ളതോ വിരമിച്ചതോ ആയ ഉദ്യോഗസ്ഥരിൽനിന്നും നിയമ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരിൽനിന്നും സഹായം തേടാം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.