പെട്രോൾ, ഡീസൽ വില കുറച്ചു
പെട്രോൾ, ഡീസൽ വില കുറച്ചു
Sunday, May 22, 2022 2:26 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറച്ചു. കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയുമാണു കുറയുക. വിലക്കുറവ് ഇന്നു പുലർച്ചെ മുതൽ നിലവിൽ വന്നു. രാജ്യത്താകെ വിലക്കയറ്റം അതിരൂക്ഷമായതിനെത്തുടർന്നാണു കേന്ദ്രം നികുതി കുറച്ചത്.

പാവപ്പെട്ടവർക്കുള്ള ഉജ്വല പദ്ധതിയിലെ ഒന്പതു കോടി പേർക്ക് എൽപിജി സിലിണ്ടറിന് 200 രൂപ വീതം സബ്സിഡി നൽകും. മറ്റു ഗാർഹിക, വാണിജ്യ ഉപഭോക്താക്കളുടെ കൂട്ടിയ പാചകവാതക വില കുറച്ചിട്ടില്ല.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ധനനികുതി കുറച്ച പ്രഖ്യാപനം നടത്തിയത്. പെട്രോൾ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്ര എക്സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറയുമെന്ന് നിർമല പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ ആഘാതം ഇതുവഴി ഉണ്ടാകുമെന്ന് ധനമന്ത്രി വിശദീകരിച്ചു. എന്നാൽ ഇതു മുഴുവൻ വരുമാനനഷ്ടമാണെന്നു മന്ത്രി പറഞ്ഞില്ല.

കഴിഞ്ഞ നവംബറിൽ നികുതി കുറയ്ക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങൾകൂടി സമാനമായ കുറവു വരുത്തണമെന്ന് മന്ത്രി നിർമല ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രത്യേകിച്ച്, അവസാന റൗണ്ടിൽ കുറവു വരുത്താത്ത സംസ്ഥാനങ്ങളോടും സമാനമായ വെട്ടിക്കുറവു നടപ്പിലാക്കാനും സാധാരണക്കാർക്ക് ആശ്വാസം നൽകാനും അഭ്യർഥിക്കുന്നതായി മന്ത്രി പറഞ്ഞു.


ഗുജറാത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് ഇന്ധനവിലയിൽ കുറവു വരുത്തുന്നത്. വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചതായുള്ള വാർത്തകൾ കഴിഞ്ഞദിവസങ്ങളിൽ രാജ‍്യമൊട്ടുക്ക് ചർച്ചാവിഷയമായിരുന്നു.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ:

• പ്രധാനമന്ത്രി ഉജ്വല യോജനയുടെ ഒന്പതു കോടിയിലധികം ഗുണഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടറിന് 200 രൂപ കേന്ദ്രം സബ്സിഡി നൽകും. പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി. പ്രതിവർഷം 6,100 കോടി രൂപ ഇതിനായി ചെലവാകും.
• രാസവളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്സിഡി നൽകും. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ 1.05 ലക്ഷം കോടിക്കു പുറമേയാണിത്.
• ചിലയിനം സ്റ്റീലിന്‍റെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിത്തീരുവകൂടി കുറയ്ക്കും. മറ്റു ചില സ്റ്റീൽ ഉത്പന്നങ്ങൾക്കു കയറ്റുമതിത്തീരുവ ചുമത്തും.
• ഇറക്കുമതി ആശ്രിതത്വം കൂടുതലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവ കുറയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.