മോദിസമുദായത്തിനെതിരായ പരാമർശം :രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്
മോദിസമുദായത്തിനെതിരായ പരാമർശം :രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്
Friday, March 24, 2023 2:04 AM IST
സെബി മാത്യു

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെത്തുടർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച് ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി. ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എച്ച്.എച്ച്. വർമയാണു ശിക്ഷ വിധിച്ചത്.

എന്നാൽ, രാഹുലിന്‍റെ അഭിഭാഷകൻ കിരിത് പാൻവാലയുടെ അഭ്യർഥനയെ ത്തുടർന്ന് അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുന്നതിനായി കോടതി 30 ദിവസത്തെ ജാമ്യം അനുവദിച്ചു. പതിനായിരം രൂപയുടെ ജാമ്യത്തിലാണ് രാഹുലിന് ഇളവു നൽകിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 499-ാം വകുപ്പു പ്രകാരം അപകീർത്തിക്കേസിൽ ഒരാൾക്ക് രണ്ടു വർഷം തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണെന്നാണ് നിയമവിദഗ്ധർ പറഞ്ഞത്. അപ്പീൽ പരിഗണിക്കുന്നതുവരെ രാഹുൽ ഗാന്ധി പാർലമെന്‍റ് സമ്മേളനത്തിൽനിന്നു വിട്ടുനിൽക്കും.

വിധി പ്രസ്താവിക്കുന്പോൾ രാഹുൽ കോടതിയിൽ ഹാജരായിരുന്നു. താൻ നടത്തിയ പരാമർശം മനഃപൂർവമായിരുന്നില്ലെന്നും ഏതെങ്കിലും സമുദായത്തെ അപമാനിക്കാൻവേണ്ടിയായിരുന്നില്ലെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. ലളിത് മോദി, നീരവ് മോദി എന്നിവരുടെ കേസിനെ ഉദ്ധരിച്ചാണു താൻ പ്രസംഗിച്ചതെന്ന് വീഡിയോയിൽ വ്യക്തമാണെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.

അതേസമയം, മേൽക്കോടതിയും ശിക്ഷ ശരിവച്ചാൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് രാഹുലിന്‍റെ ലോക്സഭാംഗത്വം നഷ്ടമാകും. സൂറത്ത് കോടതിയുടെ വിധിക്കെതിരേ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്.

രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവർത്തകരാണ് കോടതി പരിസരത്തും രാജ്യത്തിന്‍റെ വിവിധയിടങ്ങളിലും തടിച്ചുകൂടിയത്. ‘രാഹുൽ ഇന്ത്യയുടെ സിംഹം, ബിജെപിക്കു മുന്നിൽ കോണ്‍ഗ്രസ് തല കുനിക്കില്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് അണികൾ പ്രതിഷേധിച്ചത്.

കോടതിവിധിക്കുശേഷം സൂറത്തിൽനിന്നു മടങ്ങിയെത്തിയ രാഹുൽ ഗാന്ധിക്ക് കോണ്‍ഗ്രസ് എംപിമാരും നേതാക്കളും പ്രവർത്തകരും ഡൽഹി വിമാനത്താവളത്തിൽ വൻ സ്വീകരണമാണു നൽകിയത്. കോടതിവിധി ദൗർഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ പ്രതികരിച്ചു.

സത്യം നിർഭയം വിളിച്ചുപറയുന്നത് രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും തുടരുകതന്നെ ചെയ്യുമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ പ്രതികരണം. രാഹുലിനെതിരായ വിധി വരുന്നതിന് ഏതാനും ദിവസം മുന്പുതന്നെ സിജെഎം കോടതി ജഡ്ജിയെ മാറ്റിയതിലും അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.


അയോഗ്യതാ ഭീഷണി

അപകീർത്തിക്കേസിൽ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചത് രാഹുലിന്‍റെ ലോക്സഭാംഗത്വത്തിനുമേലുള്ള ഭീഷണിതന്നെയാണെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പു പറയുന്നത്, ഒരു പാർലമെന്‍റംഗം രണ്ടുവർഷം വരെ തടവിനു ശിക്ഷിക്കപ്പെടുന്ന നിമിഷം മുതൽ അയോഗ്യനാകാനുള്ള സാധ്യത ക്ഷണിച്ചുവരുത്തുമെന്നാണ്.

മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള ഇടവേളയായി 30 ദിവസത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ലോക്സഭാ സെക്രട്ടേറിയറ്റിന് സൂറത്ത് കോടതിയുടെ വിധി ചൂണ്ടിക്കാട്ടി രാഹുലിനെ അയോഗ്യനാക്കാനും വയനാട് ലോക്സഭാ മണ്ഡലത്തിൽ ഒഴിവ് വന്നതായി പ്രഖ്യാപിക്കാനും കഴിയും. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി തള്ളിയില്ലെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കഴിയും.

രണ്ടു വർഷത്തെ തടവുശിക്ഷ മേൽക്കോടതികളിൽ ഒരിടത്തും ഒഴിവാക്കി കിട്ടിയില്ലെങ്കിൽ രാഹുലിന് അടുത്ത എട്ടു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയില്ല. ഹൈക്കോടതിയിൽനിന്ന് ഇളവു ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയാറെടുപ്പുകൾ കൂടി കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

കേസ് വന്ന വഴി

മോദിസമുദായത്തെ ആക്ഷേപിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ കേസിലാണ് സൂറത്ത് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ റാലിയിൽ പങ്കെടുത്തു പ്രസംഗിക്കവെ “എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് എങ്ങനെ ലഭിച്ചു”വെന്ന് രാഹുൽ പ്രസംഗിച്ചതാണ് കേസിനാധാരം.

നീരവ് മോദി, ലളിത് മോദി എന്നിവർക്കൊപ്പം നരേന്ദ്ര മോദിയെക്കൂടി ചേർത്തായിരുന്നു രാഹുലിന്‍റെ പ്രയോഗം. ഈ പരാമർശം മോദിസമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പരാതി നൽകിയത്. കേസിലെ വിചാരണയ്ക്കുള്ള സ്റ്റേ ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ നീക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വിചാരണ വീണ്ടും ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.