ഒഡീഷയിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ടു; 70 മര‌ണം
ഒഡീഷയിൽ മൂന്നു ട്രെയിനുകൾ അപകടത്തിൽപ്പെട്ടു; 70 മര‌ണം
Saturday, June 3, 2023 1:52 AM IST
ബാലസോർ/ഹൗറ: ഒഡീഷയിലെ ബാലസോറിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് 70 പേർ മരിച്ചു. 350ൽ അധികംപേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത.

കൊൽക്കത്തയിലെ ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള കോറോമാണ്ഡൽ (12841) എക്സ്പ്രസ് ട്രയിൻ എതിർദിശയിൽനിന്നു വന്ന ഗുഡ്സ് ട്രെയിനുമായാണ് ആദ‍്യം കൂട്ടിയിടിച്ചത്. കോറോമാണ്ഡൽ എക്സ്പ്രസിന്‍റെ 15 ബോഗികൾ പാളംതെറ്റി. ബോഗികൾ അടുത്ത റെയിൽവേ ട്രാക്കിലേക്കടക്കം മറിഞ്ഞു. ഇത്തരത്തിൽ മറിഞ്ഞുകിടന്ന കോച്ചുകളിലേക്ക് യശ്വന്ത് പുർ - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറിയെന്നാണ് കരുതുന്നത്.

ഷാലിമാർ എക്സ്പ്രസ് ഇന്നലെ വൈകുന്നേരം 7:20 നാണ് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനുസമീപം അപകടത്തിൽപ്പെട്ടത്.

രക്ഷാപ്രവർത്തനം ഇന്നലെ രാത്രിയിലും പുരോഗമിക്കുകയാണ്. നിരവധി പേർ ട്രെയിനിൽ കുടുങ്ങിക്കിക്കുകയാണ്. സോറോ, ഗോപാൽപുര, ഖാൻതാപാഡ ആശുപത്രികളിലായി 132 യാത്രക്കാരെ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജിനെ അറിയിച്ചു. 47 പേരെ ബാലസോർ മെഡിക്കൽ കോളജിൽ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സുരക്ഷാസേനാംഗങ്ങൾക്കൊപ്പം പ്രദേശവാസികളും കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.

ദുരന്തസ്ഥലത്തേക്ക് തിരിക്കാൻ റവന്യുമന്ത്രി പ്രമിള മാലിക്കിനോടു മുഖ്യമന്ത്രി നവീൻ പട്നായിക് നിർദേശിച്ചു. രക്ഷാപ്രവർത്തനത്തിനായുള്ള ട്രെയിൻ അപകടസ്ഥലത്ത് എത്തിച്ചതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.

ഒഡീഷ ദുരന്തനിവാരണ സേനയുടെ നാല് യൂണിറ്റുകളും ദേശീയദുരന്തനിവാരണസേനയുടെ മൂന്ന് യൂണിറ്റുകളും 60 ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.

ഹെൽപ്പ് ലൈൻ

ഹൗറ: 033-26382217
ഖരഖ്പുർ: 8972073925, 9332392339
ബാലസോർ: 8249591559, 7978418322


രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തങ്ങളിൽ ചിലത്

►1937 ജൂലൈ 17ന് 119 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമാണ് രാജ്യത്തെ ഞെട്ടിച്ച ആദ്യ തീവണ്ടി ദുരന്തം. കോല്‍ക്കത്തയില്‍ നിന്ന് വരികയായിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ പാറ്റ്‌നയിലെ ബിഹ്ത സ്റ്റേഷനു സമീപം വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 119 പേര്‍ മരിച്ചു.

►1950ല്‍ ബിഹാറില്‍ ട്രെയിന്‍ മറിഞ്ഞ് 81 പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

►1956 സെപ്തംബര്‍ രണ്ടിന് ഹൈദരാബാദിന് 100 കിലോമീറ്റർ അകലെ ജഡ്‌ചേര്‍ലയ്ക്കും മെഹ്ബൂബ് നഗറിനും ഇടയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 125 പേർ മരിച്ചു.


►1956 നവംബര്‍ 23ന് മദ്രാസില്‍ ട്രെയിന്‍ നദിയിലേക്ക് മറിഞ്ഞ് 104 പേർ മരിച്ചു.

►1995ല്‍ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പുരുഷോത്തം എക്‌സ്പ്രസും കാളിന്ദി എക്‌സ്പ്രസും കൂട്ടിയിടിച്ച് 305 പേരുടെ ജീവൻ പൊലിഞ്ഞു.

►1999 ഓഗസ്റ്റ് രണ്ടിന് ആവദ്- അസം എക്‌സ്പ്രസ് ബ്രഹ്മപുത്ര മെയിലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 268 പേരാണ് മരിച്ചത്.

►2002 സെപ്തംബര്‍ 9ന് റാഫി ഗഞ്ച് സ്റ്റേഷനു സമീപം ഹൗറ- ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി 140 പേരുടെ ജീവൻ പൊലിഞ്ഞു.

►2005 നവംബര്‍ 26ന് രാജഗിരിക്ക് സമപം വച്ച് മാണ്ഡോവി എക്‌സ്പ്രസിന്‍റെ അഞ്ച് കോച്ചുകള്‍ തകര്‍ന്ന് 100 പേര്‍ മരിച്ചു.

►2010 മെയ് 28ന് പശ്ചിമ ബംഗാളില്‍ ജ്ഞാനേശ്വരി എക്‌സ്പ്രസ് പാളം തെറ്റി 170 പേരാണ് മരിച്ചത്.

►2011 ജൂലൈ ഏഴിന് മഥുര- ചപ്ര എക്‌സ്പ്രസ് വിവാഹ സംഘം സഞ്ചരിച്ച ബസിലിടിച്ച് 38 പേരാണ് മരിച്ചത്.

►2011 ജൂലൈ 10ന് ഫത്തേപ്പൂരില്‍ വച്ച് കല്‍ക്കട്ട മെയില്‍ പാളം തെറ്റി 70 പേര്‍ മരിച്ചു. 300 ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റത്.

►2012 ജൂലൈ 30ന് ആന്ധ്രയിലെ നെല്ലൂരിന് സമീപം ന്യൂഡല്‍ഹി- ചെന്നൈ എക്‌സ്പ്രസിന് തീപിടിച്ച് 47 പേര്‍ മരിച്ചു.

►2013 ഡിസംബര്‍ 28ന് ബാംഗ്ലൂര്‍- നാന്ദദ് എക്‌സ്പ്രസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. ആന്ധ്രയിലെ അനന്ദ്പൂരില്‍ വച്ചായിരുന്നു സംഭവം.

► 2014 മെയ് നാലിന് മഹാരാഷ്ട്രയിലെ റായ്ഗഡിന് സമീപം ദിവ ജംഗ്ഷന്‍- സവന്ദ വാദി പാസഞ്ചര്‍ പാളം തെറ്റി 20 പേര്‍ മരിച്ചു.

►2014 മെയ് 26ന് ഗോരഖ്ധം എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു.
2015 മാര്‍ച്ച് 20ന് ഉത്തര്‍പ്രദേശിലെ ബച്‌റാവനില്‍ വച്ച് ഡെറാഡൂണ്‍ വാരണാസി ജനത എക്‌സ്പ്രസ് പാളം തെറ്റി 38 പേരാണ് മരിച്ചത്.

► 2016 നവംബർ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെ ദെഹാന്ത് ജില്ലയിലെ പൊഖ്‌റായനില്‍ വച്ച് പാട്‌ന- ഇന്‍ഡോര്‍ എക്‌സ്പ്രസിന്‍റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേരാണ് മരിച്ചത്.

►2017 ഓഗസ്റ്റ് 19 ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ പുരി- ഹരിദ്വാർ കലിംഗ എക്സ്പ്രസ് പാളം തെറ്റി 23 പേർ മരിച്ചു.

►2022 ജനുവരി 13 ബിക്കാനേർ -ഗോഹട്ടി എക്സ്പ്രസ് പാളം തെറ്റി 9 പേർ മരിച്ചു.

►കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച ഏറ്റവും വലിയ തീവണ്ടി ദുരന്തമാണ് പെരുമണ്‍ ദുരന്തം. 1988ല്‍ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലന്‍ഡ് എക്‌സ്പ്രസിന്‍റെ എട്ടു ബോഗികൾ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരാണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.