പിന്നോട്ടില്ലെന്ന് കർഷകർ; തിങ്കളാഴ്ച ട്രാക്‌ടർ മാർച്ച്
പിന്നോട്ടില്ലെന്ന് കർഷകർ; തിങ്കളാഴ്ച ട്രാക്‌ടർ മാർച്ച്
Friday, February 23, 2024 4:08 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഡൽഹി ചലോ മാർച്ചിൽനിന്നു പിന്മാറില്ലെന്നു കർഷകനേതാക്കൾ.

പഞ്ചാബ്-ഹരിയാന അതിർത്തിയായ കനൗരിയിൽ പോലീസ് വെടിവയ്പിൽ യുവകർഷകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് തത്കാലത്തേക്കു നിർത്തിവച്ച മാർച്ച് പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുമെന്ന് വിവിധ കർഷകസംഘടനകൾ അറിയിച്ചു. കർഷകസമരത്തിനു പിന്തുണയുമായി തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും അടക്കം ദേശീയപാതകളിൽ ട്രാക്‌ടർ മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു.

യുവകർഷകൻ ശുഭ്കരൺ സിംഗ് മരിച്ചതിനു പിന്നാലെ ഹരിയാനയിലെ ഫത്തേഹാബാദിനടുത്തുള്ള തോഹാന അതിർത്തിയിൽ പോലീസ് സബ് ഇൻസ്പെക്‌ടർ വിജയ് കുമാർ ദേഹാസ്വാസ്ഥ്യത്തത്തുടർന്നു മരിച്ചു. കർഷകസമരത്തിന്‍റെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മൂന്നു പോലീസ് ഉദ്യോഗസ്ഥർ ഇതേവരെ മരിച്ചതായി ഹരിയാന പോലീസ് അറിയിച്ചു.

ശുഭ്കരൺ സിംഗിന്‍റെ മരണത്തിൽ കലാശിച്ച ഡേറ്റാസിംഗ്വാല- കനൗരി അതിർത്തിയിലെ പോലീസ് നടപടിയിലും കർഷകരുടെ തിരിച്ചടിയിലും അന്പതിലേറെ കർഷകർക്കും 12 പോലീസുകാർക്കും പരിക്കേറ്റു.

കർഷകർക്കെതിരേ ഡ്രോണ്‍ ഉപയോഗിച്ചു പോലീസ് കണ്ണീർവാതക ഷെല്ലുകൾ തുരുതുരാ പായിച്ചതാണു സംഘർഷത്തിലേക്കു വഴിതെളിച്ചത്. റബർ ബുള്ളറ്റുകളും പോലീസ് പ്രയോഗിച്ചു. കണ്ണീർവാതക ഷെല്ലിനെ നേരിടാൻ പ്രതിഷേധക്കാർ മുളകുപൊടി കത്തിച്ചതോടെ പലർക്കും കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു.


പഞ്ചാബിലെ കർഷകർക്കു പിന്തുണയുമായി ഹരിയാന, യുപി സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിനു കർഷകരും പ്രക്ഷോഭത്തിൽ പങ്കാളികളാകുന്നുണ്ട്. കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നാലു വട്ടം നടത്തിയ ചർച്ചകളും പരാജയപ്പെട്ടിരുന്നു.

ഏതു കാര്യത്തിലും ചർച്ചയാകാമെന്നു കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഇന്നലെ ആവർത്തിച്ചു. ചർച്ചയെക്കുറിച്ചു പറയുന്പോഴും 23 വിളകൾക്കും നേരത്തെ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില (എംഎസ്പി) പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്തതാണു പ്രധാന പ്രതിസന്ധിയെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

ഇതിനിടെ, യുപി, ബിഹാർ തുടങ്ങിയ ഉത്തരേന്ത്യൻ കരിന്പുകർഷകരെ പാട്ടിലാക്കാനായി അടുത്ത ഒക്‌ടോബർ മുതലുള്ള സീസണിൽ കരിന്പ് കിന്‍റലിന് 25 രൂപകൂടി താങ്ങുവില കൂട്ടി. നേരത്തേ ക്വിന്‍റലിന് 315 രൂപയായിരുന്നത് അടുത്ത സീസണിൽ 340 രൂപയായി വർധിപ്പിക്കാനാണു കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചത്.

കർഷകസമരത്തിലുള്ള സംഘടനകൾ ആവശ്യപ്പെട്ട വിളകൾക്കൊന്നും താങ്ങുവില കൂട്ടിയിട്ടില്ലെന്നും 23 ഇനങ്ങൾക്കു നിയമപരമായ അവകാശമായി താങ്ങുവില പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിലും സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പഞ്ചാബിലെ യുവകർഷകൻ ശുഭ്കരൺ സിംഗ് മരിച്ച സംഭവത്തിൽ ഡൽഹി നിയമസഭ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.