അർമേനിയയും അസർബൈജാനും തമ്മിൽ സംഘർഷം
അർമേനിയയും അസർബൈജാനും  തമ്മിൽ സംഘർഷം
Monday, September 28, 2020 12:41 AM IST
യെരേവാൻ(അർമേനിയ): തർക്കമേഖലയായ നാഗോർണോ കരാബാക്കിനെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ. ഇരു ഭാഗത്തും 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അർമേനിയ പട്ടാളനിയമം പ്രഖ്യാപിക്കുകയും പൂർണതോതിലുള്ള സൈനിക വിന്യാസം ആരംഭിക്കുകയും ചെയ്തു. മുൻ സോവ്യറ്റ് രാജ്യങ്ങ‍ളായ അർമേനിയയും അസർബൈ ജാനും ഉടൻ വെടിനിർത്തണമെന്നു റഷ്യ ആവശ്യപ്പെട്ടു.

അസൈർബെയ്ജാന്‍റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടുവെന്ന് അർമേനിയ ആരോപിച്ചു. അതേസമയം, അർമേനിയൻ ആക്രമണത്തിൽ തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടതായി അസർബൈജാൻ പ്രസിഡന്‍റ് പറഞ്ഞു.

അസർബൈജാന്‍റെ ഉള്ളിലുള്ള നാഗോർണോകരാബാക്കിനെ അസർബൈജാന്‍റെ ഭാഗമായിട്ടാണ് അന്താരാഷ്‌ട്ര സമൂഹം കാണുന്നത്. എന്നാൽ അർമേനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള ഈ മേഖല അർമേനിയയോടു കൂറു കാണിക്കുന്നു. അസർബൈജാന് ഒരു നിയന്ത്രണവും ഇവിടെയില്ല. മേഖലാ അതിർത്തിയിൽ അർമേനിയയും അസർബൈജാനും വ്യാപകമായി സൈന്യത്തെ വിന്യസിച്ചിട്ടുള്ളതാണ്. ജൂലൈയിൽ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു.

നാഗാർണോകരാബാക്കിന്‍റെ തലസ്ഥാനമായ സ്റ്റെപാനാകെർട്ടിൽ അസർബൈജാൻ പട്ടാളം വ്യോമ, പീരങ്കി ആക്രമണം നടത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്ന് അർമേനിയൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, അർമേനിയയാണ് ആക്രമണം ആരംഭിച്ചതെന്ന് അസർബൈജാൻ കുറ്റപ്പെടുത്തി. അസർബൈജാന്‍റെ രണ്ടു ഹെലികോപ്റ്ററുകളും മൂന്നു ഡ്രോണുകളും മൂന്നു ടാങ്കുകളും തകർത്തതായി അർമേനിയ അവകാശപ്പെട്ടു. അസർബൈ ജാൻ ഇതു നിഷേധിച്ചു.


4,400 ചതുരശ്ര കിലോമീറ്റർ വരുന്ന നാഗാർണോകരാബാക്ക് പർവത മേഖലയ്ക്കായി അർമേനിയയും അസർബൈജാനും നാലു പതിറ്റാണ്ടായി അവകാശം ഉന്നയിക്കുന്നു. അർമേനിയൻ ക്രൈസ്തവർക്കാണ് മേഖലയിൽ ഭൂരിപക്ഷം. മേഖലയ്ക്കായി തൊണ്ണൂറുകളിൽ നടന്ന യുദ്ധത്തിൽ 30,000 പേർ കൊല്ലപ്പെട്ടു; പത്തുലക്ഷം പേർ പലായനം ചെയ്തു. 1994ലെ വെടിനിർത്തലിനെത്തുടർന്നാണ് മേഖല ശാന്തമായത്.

ക്രൈസ്തവ രാജ്യമായ അർമേനിയയെ റഷ്യയും മുസ്‌ലിം ഭൂരിപക്ഷമുള്ള അസർബൈജാനെ തുർക്കിയും പിന്തുണയ്ക്കുന്നു. ഇന്നലെ സംഘർഷം ആരംഭിച്ചതിനു പിന്നാലെ അസെർബൈജാനു തുർക്കി പ്രസിഡന്‍റ് എർദോഗൻ പിന്തുണ പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.