കോവിഡ്: ശ്രീലങ്കൻ ജയിലിൽ കലാപം
കോവിഡ്: ശ്രീലങ്കൻ ജയിലിൽ കലാപം
Tuesday, December 1, 2020 12:11 AM IST
കൊളംബോ: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയ്ക്കു സമീപത്തെ ജയിലുണ്ടായ കലാപത്തിൽ എട്ടു പേർ മരിച്ചു. 37 പേർക്കു പരിക്കേറ്റു. കൊളംബോയിൽനിന്ന് 15 കിലോമീറ്റർ വടക്കു മാറി സ്ഥിതി ചെയ്യുന്ന മഹാര ജയിലിലാണ് കോവിഡിനെത്തുടർന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.

റിമാൻഡ് തടവുകാർ ജയിൽ തകർത്തു രക്ഷപ്പെടാൻ ശ്രമിച്ചതാണ് മഹാര ജയിലിൽ കലാപമുണ്ടാകാൻ കാരണമെന്ന് പോലീസ് വക്താവ് അജിത് രോഹന പറഞ്ഞു.

സംഭവത്തിൽ രണ്ടു ജയിലർമാരുടെൾപ്പെടെ 37 പേർക്കു പരിക്കേറ്റു. ജയിലിൽ തീപിടിത്തമുണ്ടായതായും പുക ഉയരുന്നുണ്ടായിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ശ്രീലങ്കയിൽ തടവുപുള്ളികൾക്കിടയിൽ കോവിഡ്-19 രോഗം പടർന്നു പിടിക്കുകയാണ്. ജയിലിൽനിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പല ജയിലുകളിലും തടവുകാർ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മഹാര ജയിലിൽ 175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.


കലാപകാരികൾ ജയിലിന്‍റെ അടുക്കളയ്ക്കും റിക്കാർഡ് റൂമിനും തീവച്ചതായി അധികൃതർ അറിയിച്ചു. ജയിലർമാരെ തടവുപുള്ളികൾ ബന്ദികളാക്കി. കൂടുതൽ സുരക്ഷാസേനയെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി പോലീസ് വക്താവ് പറഞ്ഞു.

ലങ്കയിൽ ജയിലുമായി ബന്ധപ്പെട്ട 1,000 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ജയിലുകളിലുമായി 10,000 തടവുപുള്ളികളെ പാർപ്പിക്കാനുള്ള ശേഷിയേയുള്ളൂ എന്നിരിക്കേ, 26,000 പേരേയാണ് പാർപ്പിച്ചിരിക്കുന്നത്.

ജോൺഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട വിവരമനുസരിച്ച് ലങ്കയിൽ 22,988 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 109 പേർ മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.