അമേരിക്കയിൽ നവയുഗപ്പിറവി
അമേരിക്കയിൽ നവയുഗപ്പിറവി
Thursday, January 21, 2021 12:56 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമത് പ്രസിഡന്‍റായി ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡനും 49-ാം വൈസ് പ്രസിഡന്‍റായി ഇന്ത്യൻവംശജ കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്കു 11.30ന്(ഇന്ത്യൻ സമയം രാത്രി പത്ത്) കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്ട്സും കമലയ്ക്ക് സുപ്രീംകോടതി ജഡ്ജി സോണിയ സോട്ടോമയറും സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആദ്യം കമലയാണ് സത്യപ്രതിജ്ഞ ചെയ്തത്.

ബൈഡൻ 127 വർഷം പഴക്കമുള്ള കുടുംബ ബൈബിളാണ് സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ചത്. കമല യുഎസിലെ ആദ്യ ആഫ്രിക്കൻ വംശജനായ ജഡ്ജി തർഗുഡ് മാർഷലിന്‍റെ ബൈബിളും കുടുംബ സുഹൃത്ത് റെജിന ഷെൽട്ടണിന്‍റെ ബൈബിളും ഉപയോഗിച്ചു.

ഇതു ജനാധിപത്യത്തിന്‍റെയും അമേരിക്കൻ ജനതയുടെയും വിജയമാണെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ പ്രസംഗത്തിൽ പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു. ജനാധിപത്യത്തിന്‍റെ ദിവസം. എല്ലാ രാജ്യസ്നേഹികൾക്കും നന്ദി. അമേരിക്കയ്ക്ക് ഇനിയും മുന്നേറാനുണ്ട്. ഐക്യത്തിലൂടെ അതു സാധ്യമാക്കണം. ജനുവരി ആറിലെ കാപ്പിറ്റോൾ കലാപത്തെ ബൈഡൻ അപലപിച്ചു.

കോവിഡ് കാരണം വളരെക്കുറച്ചു പേരേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ചടങ്ങിനെത്താൻ കഴിയാത്ത അമേരിക്കൻ പൗരന്മാരെ പ്രതിനിധീകരിച്ച് കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിലുള്ള നാഷണൽ മാൾ പാർക്ക് 1,91,500 ദേശീയ പതാകകൾ കൊണ്ടലങ്കരിച്ചു. ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ കാപ്പിറ്റോൾ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ വാഷിംഗ്ടണിൽ 25,000 നാഷണൽ ഗാർഡുകളെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.


പ്രസിഡന്‍റ്പദവി ഒഴിയുന്ന ഡോണൾഡ് ട്രംപ് പാരന്പര്യം തെറ്റിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നു വിട്ടുനിന്നു. രാവിലെ എട്ടിന് വൈറ്റ്ഹൗസ് വിട്ട ട്രംപ് മെരിലാന്‍ഡിലെ ആൻഡ്രൂസ് വ്യോമസേനാ താവളത്തിൽ സ്വന്തമായി വിടവാങ്ങൽ ചടങ്ങു നടത്തി. തുടർന്ന് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ ഫ്ലോറിഡയിലെ സ്വന്തം ഗോൾഫ് ക്ലബ് വസതിയിലേക്കു പോയി.

വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്, മുൻ പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്‍റൺ, ജോർജ് ഡബ്ല്യു ബുഷ് എന്നിവരും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു.

നവംബർ മൂന്നിനു നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ 232നെതിരേ 306 ഇലക്‌ടറൽ വോട്ടുകൾക്കാണു ട്രംപിനെ ബൈഡൻ തോല്പിച്ചത്. തെരഞ്ഞെടുപ്പിൽ വ്യാപകക്രമക്കേട് നടന്നു എന്നാരോപിക്കുന്ന ട്രംപ് പരാജയം സമ്മതിക്കാൻ ഇതുവരെ കൂട്ടാക്കിയിട്ടില്ല. കമല ഹാരിസ് യുഎസിന്‍റെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റാണ്.

സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡനെ അഭിനന്ദനം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.