അമേരിക്കയിലെ വെടിവയ്പ്: കൊല്ലപ്പെട്ടവരിൽ നാലു സിക്ക് വംശജരും
അമേരിക്കയിലെ വെടിവയ്പ്: കൊല്ലപ്പെട്ടവരിൽ നാലു സിക്ക് വംശജരും
Sunday, April 18, 2021 12:42 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യാനാപൊളീസിലെ ഫെഡ്എക്സ് കൊറിയർ ഓഫീസിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട എട്ടുപേരിൽ മൂന്നു വനിതകളടക്കം നാല് സിക്ക് വംശജരും. അക്രമം നടത്തിയ പത്തൊന്പതുകാരൻ ബ്രാണ്ടൻ സ്കോട്ട് ലീ ഫെഡ്എക്സിലെ മുൻ ജീവനക്കാരനാണ്. പോലീസ് സ്ഥലത്തെത്തും മുന്പേ ഇയാൾ സ്വയംവെടിവച്ചു മരിച്ചു.

2012 ഓഗസ്റ്റ് അഞ്ചിന് വിസ്കോൺസിനിലെ ഗുരുദ്വാരയിൽ നടന്ന വെടിവയ്പ്പിൽ ഏഴു പേർ കൊല്ലപ്പെട്ട സംഭവത്തിനുശേഷം യുഎസിൽ സിക്ക് വംശജർ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്. സംഭവത്തെ അപലപിച്ച പ്രസിഡന്‍റ് ബൈഡൻ, കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസിലും ഫെഡറൽ ഓഫീസുകളിലും ദേശീയപതാക പാതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

ആക്രമണം നടത്തിയ സ്കോട്ട് ലീ കഴിഞ്ഞവർഷം വരെ ഫെഡ്എക്സിൽ ജോലി ചെയ്തിരുന്നു. ആക്രമണത്തിനുള്ള പ്രേരണ വ്യക്തമല്ല. അമർജീത് ജോഹൽ(66), ജസ്‌വിന്ദർ കൗർ(64), അമർജീത് സ്ഖോൺ(48) എന്നീ വനിതകളും ജസ്‌വിന്ദർ സിംഗ്(68) എന്ന പുരുഷനുമാണ് കൊല്ലപ്പെട്ട സിക്ക് വംശജർ. ഹർപ്രീത് സിംഗ് ഗിൽ(45) എന്ന സിക്കുകാരൻ കണ്ണിനു സമീപം വെടിയേറ്റു ചികിത്സയിലാണ്.


ഫെഡ്എക്സ് കൊറിയർ ഓഫീസുകളിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരാണെന്നാണ് റിപ്പോർട്ട്. ഇതിൽതന്നെ മുന്നിൽ സിക്കുകാരാണ്.

വെടിയേറ്റവരുടെ ബന്ധുക്കളെ യുഎസിലെ ഇന്ത്യൻ എംബസി അനുശോചനം അറിയിച്ചു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ അമിത് കുമാർ ഇന്ത്യാനാപോളീസ് മേയറുമായി ബന്ധപ്പെട്ടു.

വെടിവയ്പ്പിനെത്തുടർന്ന് സിക്ക് സമൂഹം പരിഭ്രാന്തിയിലും ആശങ്കയിലുമാണെന്ന് സമുദായ നേതാവ് ഗുരീന്ദർ സിംഗ് ഖൽസ പറഞ്ഞു. വംശീയ വിദ്വേഷവും വെടിവയ്പുകളും അവസാനിപ്പിക്കാൻ പ്രസിഡന്‍റ് ബൈഡൻ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

തോക്ക് ഉപയോഗിച്ചുള്ള അക്രമത്തിന് അന്ത്യം കാണേണ്ട സമയമായെന്ന് ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരീസ് പറഞ്ഞു. അമേരിക്ക സന്ദർശിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗയും വെടിവയ്പ്പിനെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.