യുദ്ധഭീതി; ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനു ശമനമില്ല
യുദ്ധഭീതി;  ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിനു ശമനമില്ല
Thursday, May 13, 2021 2:02 AM IST
ജറുസലേം: ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. ഇസ്രേലി സൈന്യം ഗാസയിൽ നൂറുകണക്കിനു വ്യോമാക്രമണങ്ങൾ നടത്തി. ഗാസയിൽ 13 കുട്ടികളടക്കം 53 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് അടക്കം ആറു പേരാണ് ഇസ്രയേലിൽ മരിച്ചത്.

അൽ അഖ്സ മോസ്ക് വളപ്പിൽ ഇസ്രയേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പലസ്തീനികളും ഇസ്രേലി പോലീസും തമ്മിൽ ദിവസങ്ങൾ നീണ്ട കയ്യാങ്കളിയാണ് സൈനിക ഏറ്റുമുട്ടലായി മാറിയിരിക്കുന്നത്. ഗാസ ഭരിക്കുന്ന ഹമാസ് തിങ്കളാഴ്ച രാത്രി റോക്കറ്റാക്രമണം തുടങ്ങിയപ്പോൾ ഇസ്രയേൽ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങി. 2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി- പലസ്തീൻ സംഘർഷമായി ഇതു മാറിയിരിക്കുകയാണ്.

ഗാസയിലെ നിരത്തുകളിൽ കെട്ടിടാവശിഷ്ടങ്ങളും തകർന്ന കാറുകളും നിറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി ആകാശത്ത് റോക്കറ്റുകൾ ചീറിപ്പായുന്നതിന്‍റെയും, മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് റോക്കറ്റുകൾ തകർക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നു.‌ ഇസ്രയേലിലെ ഏറ്റവും തിരക്കേറിയ ബെൻ ഗുരിയൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സർവീസുകൾ തടസപ്പെട്ടു.


ഏത്രയും വേഗം സംഘർഷം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് അന്താരാഷ്‌ട്ര സമൂഹം അഭ്യർഥിച്ചിട്ടുണ്ട്. യുഎൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെരസ് സ്ഥിതിഗതികളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. പൂർണതോതിലുള്ള യുദ്ധത്തിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് യുഎന്നിന്‍റെ പശ്ചിമേഷ്യാ സമാധാനദൂതൻ തോർ വെന്നസ്‌ലാൻഡ് മുന്നറിയിപ്പു നല്കി. സമാധാനനീക്കങ്ങളുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രേലി-പലസ്തീൻ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ഹാദി അമ്രിനെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കുമെന്ന സൂചനയുണ്ട്.

വ്യോമാക്രമണം വെറും തുടക്കം മാത്രമാണെന്നാണ് ഇസ്രേലി പ്രതിരോധമന്ത്രി ബെന്നി ഗാന്‍റ്സ് പറഞ്ഞത്. സംഘർഷം വർധിപ്പിക്കാനായാലും അവസാനിപ്പിക്കാനായാലും അതിനു തയാറാണെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ ടെലിവിഷൻ പ്രസംഗത്തിൽ പ്രതികരിച്ചു.

അതിനിടെ, ഇസ്രയേലിലുള്ള അറബ് വംശജർ നടത്തുന്ന പ്രതിഷേധങ്ങൾ സമുദായസംഘർഷത്തിൽ കലാശിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ടെൽഅവീവിനു സമീപമുള്ള ലോദ് നഗരത്തിൽ അറബ് വംശജരും ഇസ്രേലി പോലീസും തമ്മിൽ വലിയ ഏറ്റുമുട്ടലുകളുണ്ടായി. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോദിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അറബ് വംശജർക്കു സ്വാധീനമുള്ള മറ്റ് ഇസ്രേലി നഗരങ്ങളും വെസ്റ്റ്ബാങ്കും കിഴക്കൻ ജറുസലേമും സംഘർഷത്തിന്‍റെ നിഴലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.