ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിലെ ഇലക്‌ട്രോണുകളുടെ ലോകം കണ്ടെത്തിയവർക്ക് ഫിസിക്സ് നൊബേൽ
ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിലെ  ഇലക്‌ട്രോണുകളുടെ ലോകം  കണ്ടെത്തിയവർക്ക് ഫിസിക്സ് നൊബേൽ
Wednesday, October 4, 2023 1:39 AM IST
സ്റ്റോക്ഹോം: ഭൗതികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബൽ പുരസ്കാരം പിയറി അഗോസ്റ്റിനി, ഫെറൻ ക്രൗസ്, ആൻ ജെനിവീവ് എൽ’ഹുയിലിയർ എന്നിവർ പങ്കിട്ടു. ദ്രവ്യത്തിലെ ഇലക്‌ട്രോണ്‍ ഡൈനാമിക്സ് പഠിക്കുന്നതിനായി പ്രകാശത്തിന്‍റെ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.

ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിലെ ഇലക്‌ട്രോ ണുകളുടെ ലോകത്തെ പരീക്ഷണത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുന്നതിൽ മൂവരുടെയും പരീക്ഷണം പ്രധാന പങ്കുവഹിച്ചതായി നൊബേൽ പുരസ്കാര സമിതി വിലയിരുത്തി.

ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിലെ ഇല ക്‌ട്രോണുകളുടെ ലോകം പര്യവേക്ഷണം ചെയ്യുന്നതിനുള്ള പുതിയ രീതികൾ കണ്ടെത്തിയതിലൂടെ മാനവരാശിക്ക് വലിയ നേട്ടങ്ങളാണ് ഇവർ നൽകിയതെന്നും സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.

ഏതാനും പത്തിലൊന്ന് അറ്റോസെക്കൻഡുകളിൽ ഒരു സെക്കൻഡിന്‍റെ ക്വിന്‍റില്യണിൽ സംഭവിക്കുന്ന വളരെ ഹ്രസ്വമായ സംഭവങ്ങൾ നിരീക്ഷിക്കാൻ മൂവരുടെയും പരീക്ഷണങ്ങൾ സഹായിച്ചു. ഒരു അറ്റോസെക്കൻഡ് വളരെ ചെറുതാണ്, പ്രപഞ്ചത്തിന്‍റെ സൃഷ്ടി മുതൽ എത്ര സെക്കൻഡുകൾ ഉണ്ടായിരുന്നുവോ അത്രയും എണ്ണം ഒരു സെക്കൻഡിൽ ഉണ്ട്. ആറ്റങ്ങൾക്കും തന്മാത്രകൾക്കും ഉള്ളിൽ സംഭവിക്കുന്നതിന്‍റെ ചിത്രങ്ങൾ നൽകാൻ ഈ ഹ്രസ്വമായ പ്രകാശ സ്പന്ദനങ്ങൾ ഉപയോഗിക്കാം.

നിരവധി പതിറ്റാണ്ടുകളായി ഇവർ നടത്തിയ ഗവേഷണം ഒരു മെറ്റീരിയലിൽ ഇലക്‌ട്രോണുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനും നിയന്ത്രിക്കാനും ശാസ്ത്ര ലോകത്തെ പ്രാപ്തമാക്കി.

ഹംഗറിക്കാരൻ കാറ്റലിൻ കാരിക്കോയും അമേരിക്കൻ ഡ്രൂ വെയ്സ്മാനും കൊവിഡ്19 നെതിരേ എംആർഎൻഎ വാക്സിനുകളുടെ നിർമാണത്തിലേക്കുനയിച്ച കണ്ടെത്തലുകൾക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെയാണ് ഭൗതികശാസ്ത്ര സമ്മാനത്തിന്‍റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ക്വാണ്ടം മെക്കാനിക്സിലെ പ്രവർത്തനങ്ങൾക്ക് അലൈൻ ആസ്പെക്റ്റ്, ജോണ്‍ എഫ്. ക്ലോസർ, ആന്‍റണ്‍ സെയ്‌ലിഗർ എന്നിവർക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.


ഇന്ന് രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും. നാളെ സാഹിത്യ നൊബേലും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ചയും സാന്പത്തിക ശാസ്ത്ര പുരസ്കാരം ഒന്പതിനും പ്രഖ്യാപിക്കും.

1896ൽ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷികമായ ഡിസംബർ 10ന് പുരസ്കാരങ്ങൾ നൽകും.

നൊബേൽ സമ്മാനങ്ങൾ ഡൈനാമൈറ്റിന്‍റെ കണ്ടുപിടുത്തത്തിലൂടെ പ്രശസ്തനായ സ്വീഡിഷ് രസതന്ത്രജ്ഞനും എൻജനിയറും വ്യവസായിയുമായ ആൽഫ്രഡ് നൊബേലാണ് ഏർപ്പെടുത്തിയത്. 1901 ലാണ് നൊബേൽ സമ്മാനങ്ങൾ ആദ്യമായി നൽകിയത്.

പിയറി അഗോസ്റ്റിനി

അറ്റോസെക്കൻഡ് സയൻസിലെ പയനിയറിംഗ് പ്രവർത്തനത്തിന് പേരുകേട്ട ഒരു ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞൻ. അറ്റോസെക്കൻഡ് ലൈറ്റ് പൾസുകളുടെ സ്വഭാവരൂപീകരണത്തിനുള്ള ടുഫോട്ടോണ്‍ ട്രാൻസിഷനുകളുടെ സാങ്കേതികതയുടെ ഇടപെടലിലൂടെ അറ്റോസെക്കൻഡ് ബീറ്റിംഗ് പുനർനിർമിക്കുന്നതിന്‍റെ കണ്ടുപിടിത്തമാണ് അദ്ദേഹത്തിന്‍റെ പ്രധാന നേട്ടം.

ആൻ ജെനിവീവ് എൽ’ഹുയിലിയർ വാൾസ്ട്രോം

ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞയും സ്വീഡനിലെ ലുണ്ട് സർവകലാശാലയിലെ ആറ്റോമിക് ഫിസിക് സ് പ്രഫസറുമാണ്. ഇലക്ട്രോണുകളുടെ ചലനങ്ങളെ തത്സമയം പഠിക്കുന്ന ഒരു അറ്റോസെക്കൻഡ് ഫിസിക്സ് ഗ്രൂപ്പിനെ നയിക്കുന്നു.

ഫെറൻക് ക്രൗസ്

അറ്റോസെക്കൻഡ് സയൻസിൽ പ്രവർത്തിക്കുന്ന ഒരു ഹംഗേറിയൻ-ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്റ്റിക്സിലെ ഡയറക്ടറും ജർമനിയിൽ മ്യൂണിക്കി ലെ ലുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ എക്സ്പിരിമെന്‍റൽ പ്രഫസറുമാണ്. അദ്ദേഹത്തിന്‍റെ ഗവേഷണസംഘം ആദ്യത്തെ അറ്റോസെക്കൻഡ് ലൈറ്റ് പൾസ് ഉണ്ടാക്കി അളക്കുകയും ആറ്റങ്ങൾക്കുള്ളിലെ ഇലക്ട്രോണുകളുടെ ചലനം പിടിച്ചെടുക്കാൻ ഉപയോഗിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.