മരിച്ചവരിൽ തിരിച്ചറിഞ്ഞ 39 പേരുടെ മൃതദേഹങ്ങളിൽ 31 എണ്ണം പോസ്റ്റ്മോർട്ടം നടത്താതെ കുടുംബങ്ങൾക്ക് വിട്ടുകൊടുത്തു.കെട്ടിടത്തിൽ ഫയർ എക്സിറ്റ് ഇല്ലായിരുന്നെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു.
എല്ലാ കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കാനും അഗ്നിസുരക്ഷാ നടപടികൾ സ്വീകരിക്കാനും സർക്കാർ ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനാൽ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും ഫാക്ടറി സമുച്ചയങ്ങളിലും തീപിടിത്തങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്.
ബംഗ്ലാദേശ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് (എഫ്എസ്സിഡി) ഹെഡ്ക്വാർട്ടേഴ്സിന്റെ കണക്കനുസരിച്ച് 2023-ൽ രാജ്യത്തുടനീളമുള്ള 27,624 തീപിടിത്തങ്ങളിൽ 102 പേർ കൊല്ലപ്പെടുകയും 281 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.