വത്തിക്കാനിൽനിന്ന് ഷൈമോൻ തോട്ടുങ്കൽ

വത്തിക്കാൻ സിറ്റി: ഭാരതസഭയിൽ‌ വൈദികപദവിയിൽനിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ട് ചരിത്രത്തിൽ ഇടംപിടിച്ച ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണം നാളെ നടക്കും.

മാർ കൂവക്കാട്ടിനൊപ്പം 20 പേർകൂടി കർദിനാൾ പദവിയിലേക്കുയർത്തപ്പെടും. സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വത്തിക്കാൻ സമയം നാളെ വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ‍്യകാർമികത്വം വഹിക്കും. ഈ അവിസ്മരണീയ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് മെത്രാന്മാരും വൈദികരും ഉൾപ്പെടെ നിരവധിപ്പേരാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിൽ‌നിന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെയു ള്ളവർ തിരുക്കർമങ്ങളിൽ പങ്കെടുക്കും.

തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച വത്തിക്കാൻ സമയം രാവിലെ 9.30ന് മാതാവിന്‍റെ അമലോത്ഭവ തിരുനാളിന്‍റെ ഭാഗമായ വിശുദ്ധ കുർബാനയ്ക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും കാർമികത്വം വഹിക്കും.


സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.

ഞായറാഴ്ച വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ കർദിനാൾ മാർ ജോർജ് കൂവക്കാട്ടിന്‍റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടത്തും.

തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി മാർ കൂവക്കാട്ടിന്‍റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള വൈദികരും വിശ്വാസികളും ഉൾപ്പെടുന്ന പ്രതിനിധിസംഘം ഇന്ന് വത്തിക്കാനിൽ എത്തിച്ചേരും.

ഏഴംഗ കേന്ദ്രസംഘവും വത്തിക്കാനിൽ

ന്യൂഡൽഹി: മാർ ജോർജ് കൂവക്കാട്ടിന്‍റെ സ്ഥാനാരോഹണച്ചടങ്ങിലേക്ക് പ്രത്യേക പ്രതിനിധിസംഘത്തെ വത്തിക്കാനിലേക്ക് അയച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വത്തിക്കാനിലേക്കു പുറപ്പെട്ടത്.

കൊടിക്കുന്നിൽ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിംഗ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കൻ എന്നിവരാണ് പ്രതിനിധിസംഘത്തിലുള്ള മറ്റുള്ളവർ. പ്രതിനിധിസംഘം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.